പോപ്പുലർ ഫ്രണ്ട് നിരോധനം ജനാധിപത്യവിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ജമാഅത്തെ ഇസ്ലാമി. സർക്കാരിന്റെ നടപടി അപലപനീയമാണ്. സംഘടിക്കാനും ആശയ പ്രചാരണം നടത്താനും പൗരന് ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ഇത് ഭരണകൂടം തന്നെ റദ്ദ് ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി പറഞ്ഞു.

രാജ്യത്തെ നിയമം ലംഘിക്കുകയും ദേശീയ സുരക്ഷയും ക്രമസമാധാനവും തകർക്കുകയും ചെയ്യുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ നടപടി സ്വീകരിക്കണം. അതേസമയം സംഘടനാ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വെട്ടിക്കുറയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇന്ത്യയുടെ പരമാധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഫാസിസ്റ്റ് ഗ്രൂപ്പുകൾ സുഗമമായി പ്രവർത്തിക്കുമ്പോൾ പോപ്പുലര്‍ ഫ്രണ്ടിന് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്നതും വായ മൂടിക്കെട്ടുന്നതും വിവേചനപരമാണ്. ആശയങ്ങളെ ആശയപ്രബോധനങ്ങളിലൂടെ നേരിടുക എന്നതാണ് രാജ്യത്തിന്‍റെ പാരമ്പര്യമെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് വ്യക്തമാക്കി.

K editor

Read Previous

ഗുജറാത്ത് കലാപക്കേസ്; ആര്‍.ബി.ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു

Read Next

മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നു: രാജ്ദീപ് സര്‍ദേശായി