ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട അദൃശ്യകാമുകിയായ 14 കാരിയെ കാണാനെത്തിയ ഇടുക്കി സ്വദേശിയെയും കൂട്ടുകാരെയും സംശയം തോന്നിയ നാട്ടുകാർ പിടികൂടി പയ്യന്നൂർ പോലീസിലേൽപ്പിച്ചു. പയ്യന്നൂർ സ്റ്റേഷൻ പരിധിയിലെ ഗ്രാമ പഞ്ചായത്തിലാണ് സംഭവം. സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെ അടുപ്പത്തിലായ കാമുകിയെ തേടിയെത്തിയ കൗമാരക്കാരനും രണ്ട് കൂട്ടുകാരും ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് പെൺകുട്ടി പഠിക്കുന്ന സ്കൂളിന് സമീപത്തെ ബസ്റ്റോപ്പിലെത്തിയത്.
മൂന്നു ബസുകൾ അതുവഴി പോയിട്ടും ഇവർ ബസിൽകയറാത്തതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. പിന്നീട്നാട്ടുകാർ തങ്ങളെ ശ്രദ്ധിക്കുന്നുവെന്ന് മനസിലാക്കിയ മൂന്നു പേരും അവിടെ നിന്ന് സ്ഥലം വിടാനൊരുങ്ങിയെങ്കിലും, നാട്ടുകാർ പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. കൗമാരക്കാരെ ചോദ്യം ചെയ്തപ്പോഴാണ് നാട്ടിലെത്തിയതിന്റെ രഹസ്യം പുറത്തറിഞ്ഞത്.
സോഷ്യൽ മീഡിയ ചാറ്റിങ്ങിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്ത എട്ടാം തരത്തിൽ പഠിക്കുന്ന കാമുകിയെ തേടി ഇടുക്കിയിൽ നിന്നാണ് ഇവരെത്തിയതെന്ന് മനസിലാക്കിയ നാട്ടുകാർ പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു.
പോലീസെത്തി കൗമാരക്കാരെ സ്റ്റേഷനിലെത്തിച്ച് ഇടുക്കിയിലുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് കൗമാരക്കാരുടെ വീട്ടുകാരെ വിളിച്ചുവരുത്തുകയും പിന്നീട് അവർക്കൊപ്പം നാട്ടിലേക്ക് പറഞ്ഞു വിടുകയുമായിരുന്നു. അദൃശ്യ കാമുകിക്ക് കൈയിൽ കരുതിയ സമ്മാനം നൽ നാകാതെ കൗമാരനായ കാമുകൻ വീട്ടുകാർക്കൊപ്പം നാട്ടിലേക്ക് തിരിച്ചുപോയി.