ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന അമ്മയുടെ തലയ്ക്ക് ആട്ടുകല്ലിട്ട ശേഷം ചിരവ കൊണ്ട് തല അടിച്ചു തകര്‍ത്ത മകന് തൂങ്ങിമരിച്ചു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന് സുജിത്താണ് 17, മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് സംഭവം .
ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച സുധയും മകനും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. കയ്യൂര്‍ ഐടി വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്.
സുധയുടെ നിലവിളികേട്ട അയൽവാസികള്‍ വീട്ടിലെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ച് സുധ മുറ്റത്ത് കിടക്കുന്നത് കണ്ടത്. നാട്ടുകാർ അകത്തു കയറി പരിശോധിച്ചപ്പോള്‍ മകനെ മുറിക്കുള്ളിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടനെ ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചിരുന്നു.
സുജിത്തിന് മാനസികാസ്വാസ്ഥ്യമെന്ന് സംശയം
കാഞ്ഞങ്ങാട്: ഉറങ്ങി കിടന്ന മാതാവിന്റെ തലയിൽ ആട്ടുകല്ലിട്ട ശേഷം ചിരവകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച 19കാരൻ ഇടയ്ക്കിടെ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ. ഇന്നലെ അർധരാത്രി മടിക്കൈ ആലയിയിൽ മാതാവിനെ കൊല്ലാൻ ശ്രമിച്ചശേഷം തൂങ്ങി മരിച്ച സുജിത്ത് 17, പഠനത്തിൽ മിടുക്കനായിരുന്നുവെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നലെ മടിക്കൈയിൽ വടംവലി മത്സരം നടന്ന സ്ഥലത്തുണ്ടായിരുന്ന സുജിത്ത് രാത്രി 10.30 മണിവരെ വീടിന്റെ വരാന്തയിൽ മാതാവ് സുധയോ സംസാരിച്ചിരിക്കുന്നത് കണ്ടതായി അയൽവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിക്കാറുള്ള യുവാവ് സഹായത്തിനായി അയൽവീടുകളിൽ എത്താറുണ്ട്.
ഇന്നലെ അർധരാത്രി 11-30 നും 12 മണിക്കുമിടയിലാണ് സുജിത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മാതാവ് സുധയെ ചിരവകൊണ്ട് അടിച്ചശേഷം വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങിയത്. കയ്യൂർ ഗവൺമെന്റ് ഐടിഐയിൽ വിദ്യാർത്ഥിയായിരുന്ന യുവാവ് ഇടയ്ക്കിടെ അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിന് പിന്നിൽ മയക്കുമരുന്നിന്റെ സ്വാധീനമുണ്ടോയെന്നും സംശയമുണ്ട്.
ആത്മഹത്യ ചെയ്ത സുജിത്തിന്റെ മൃതദേഹം ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.