ബേക്കൽ വിദ്യാർത്ഥിനിയെ മംഗളൂരുവിൽ ലൈംഗീകമായി പീഡിപ്പിച്ചു, മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയെ പോലീസ് തിരയുന്നു

ബേക്കൽ: മംഗളൂരുവിൽ ബിബിഏ വിദ്യാർത്ഥിനിയായ ബേക്കലിൽ 19 കാരിയെ കെണിയിൽപ്പെടുത്തി ബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ പീഡിപ്പിച്ച മയക്കുമരുന്ന് കേസ്സിലെ പ്രതിയെ പോലീസ് തിരയുന്നു.
2019 മാർച്ച്, ജൂൺ മാസങ്ങളിലായാണ് ബേക്കൽ പെൺകുട്ടി മംഗളൂരുവിലെ വിവിധ ഇടങ്ങളിൽ ലൈംഗിക പീഡനത്തിനിരയായത്. മംഗളൂരു സ്വദേശിയായ കിരൺ പൂജാരിയാണ് പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പെൺകുട്ടി പീഡനമൊഴി നൽകിയതിനെതുടർന്ന് ബേക്കൽ പോലീസ് കിരൺ പൂജാരിയെ പ്രതിചേർത്ത് കേസ്സ് റജിസ്റ്റർ ചെയ്തു.
മംഗളൂരുവിൽ പ്രതിയുടെ സ്വന്തം വീട്ടിലും, സുഹൃത്തിന്റെ വീട്ടിലും വിദ്യാർത്ഥിനി പീഡനത്തിനിരയായി.
പ്രാഥമിക അന്വേഷണത്തിൽ പ്രതിക്ക് മയക്കുമരുന്ന് കടത്തു സംഘവുമായി ബന്ധമുണ്ടെന്നും, കിരൺ പൂജാരി മയക്കുമരുന്ന് കേസ്സിൽ ജയിലിൽ കിടന്ന ആളാണെന്നും പോലീസിന് സൂചന ലഭിച്ചു. കിരൺ ഇപ്പോൾ ജയിലിലാണുള്ളതെന്നും പോലീസ് സംശയിക്കുന്നുണ്ട്.

മംഗളൂരു കോളേജിൽ പഠനത്തിനായെത്തിയ 19 കാരിയെ പ്രണയം നടിച്ചാണ് കിരൺ പൂജാരി വശത്താക്കിയത്. പിന്നീട് വിവാഹം കഴിക്കാമെന്നുറപ്പ് നൽകി.
വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പിന്നീടാണ് വിദ്യാർത്ഥിനി, പ്രതി തന്നെ കെണിയിൽപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.
കേസ്സ് റജിസ്റ്റർ ചെയ്തത് ബേക്കൽ പോലീസാണെങ്കിലും, ബലാത്സംഗം നടന്നത് മംഗളൂരുവിലായതിനാൽ കേസ്സിന്റെ തുടരന്വേഷണം കർണ്ണാടക പോലീസിന് കൈമാറുമെന്ന് ബേക്കൽ എസ്ഐ, പി. അജിത്ത്കുമാർ വ്യക്തമാക്കി.

LatestDaily

Read Previous

ഗ്യാസ് ചോർന്ന് തീപ്പിടിച്ച് വീട്ടമ്മ മരണപ്പെട്ടു

Read Next

നാട്ടിലിറങ്ങി ഭീതി പരത്തിയ കോവിഡ് രോഗിയെ പോലീസ് പിടികൂടി ആശുപത്രിയിലാക്കി വീണ്ടും ചാടിയ ടൈലർ കസ്റ്റഡിയിൽ