മരുന്നുഫലപ്രാപ്തി കുറയുന്നതായി ഐ.സി.എം.ആർ റിപ്പോർട്ട്

തൃശ്ശൂർ: മരുന്നുകളുടെ യുക്തിരഹിതമായ ഉപയോഗത്തിന് ഇന്ത്യ കനത്ത വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പുതിയ റിപ്പോർട്ട് അനുസരിച്ച് മരുന്നുഫലപ്രാപ്തി കുറയുന്നതായാണ് കാണുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ശരിയായ നിയന്ത്രണ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഔഷധപ്രതിരോധം പകർച്ചവ്യാധി അവസ്ഥയിലേക്ക് നയിച്ചേക്കാം.

കടുത്ത ബാക്ടീരിയബാധയ്ക്കെതിരെ ഫലപ്രദമായി ഉപയോഗിക്കുന്ന കാർബാപെനെം മരുന്നിന്റെ കാര്യത്തിലാണ് ഔഷധപ്രതിരോധം കൂടുതൽ വ്യക്തമായത്. ന്യൂമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയ്ക്ക് ഏറ്റവും നന്നായി ഉപയോഗിക്കുന്നതാണിത്. ഈ മരുന്നിന്‍റെ ഫലപ്രാപ്തി മുമ്പത്തെ മരുന്നുമായി താരതമ്യം ചെയ്യുമ്പോൾ കുറയുന്നതായാണ് കണ്ടെത്തൽ. പഠനം നടത്തിയവരിൽ 80 ശതമാനത്തിലേറെ പേരും പ്രതിരോധലക്ഷണങ്ങളാണ് കാണിച്ചത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ആറ് പ്രധാന രോഗാണുവിഭാഗങ്ങളിലാണ് ഔഷധപ്രതിരോധം കൂടുതലായി കണ്ടത്. ഇ. കോളി ബാക്ടീരിയയ്ക്കെതിരായ മരുന്നായ ഇമിപെനെം മരുന്നിനോടുള്ള പ്രതിരോധം അഞ്ചുവർഷംകൊണ്ട് 14 ശതമാനത്തിൽനിന്ന് 36 ആയി. ഐസിഎംആറിന്‍റെ ഡോ. കാമിന വാലിയയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തെ ആശുപത്രി രേഖകൾ ക്രോഡീകരിച്ചാണ് വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.

K editor

Read Previous

ഗജവീരന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക്; ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി

Read Next

ലോകകപ്പ് ലോഗോ പതിച്ച പ്രത്യേക നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നാളെ മുതൽ