ഉദുമ യുവഭർതൃമതിയുടെ നഗ്നചിത്രമെടുത്തു; പീഡനത്തിന് ഒത്താശ ചെയ്തത് ഭർതൃസുഹൃത്ത്

ബേക്കൽ: ഉദുമയിലെ ഇരുപത്തിനാലുകാരി ഭർതൃമതിയെ 5 പേർക്ക്  പീഡിപ്പിക്കാൻ ഒത്താശ ചെയ്തത് ഭർതൃസുഹൃത്തായ സുഫൈലാണെന്ന് വ്യക്തമായി.

ബേക്കൽ പോലീസ് രജിസ്റ്റർ ചെയ്ത അഞ്ച് കേസ്സുകളിൽ നാലെണ്ണത്തിലും സുഫൈൽ രണ്ടാം പ്രതിയാണ്. ഒരു കേസ്സിലാകട്ടെ ഇദ്ദേഹം  ഒന്നാം പ്രതിയും.

മൂന്ന് മക്കളുടെ മാതാവായ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ചതിനാണ് സുഫൈലിന്റെ പേരിൽ ഒരു കേസ്സ്. മറ്റ് 4 കേസ്സുകളിൽ പ്രതികളെ സഹായിച്ചുവെന്ന കുറ്റവും സുഫൈലിനെതിരെ  ചുമത്തിയിട്ടുണ്ട്.  സുഫൈലിന് പുറമെ അഷ്റഫ്, അബ്ദുൾ റഹ്മാൻ, മുനീർ, ആസിഫ് എന്നിവരാണ് കേസ്സിൽ മറ്റ് പ്രതികൾ. യുവതി താമസിക്കുന്ന വീട്ടിലാണ് 2016 മുതൽ പീഡനം നടന്നത്.

പ്രതികളിൽ ചിലർ ഒന്നിൽക്കൂടുതൽ തവണ ഭർതൃമതിയെ പീഡിപ്പിച്ചിട്ടുണ്ട്. ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ രാത്രിയിലും പുലർച്ചെയുമായി ഭർതൃമതിയുടെ സെൽഫോണിൽ വിളിച്ച് വാതിൽ തുറക്കാനാവശ്യപ്പെട്ടിരുന്നത് സുഫൈലായിരുന്നു. സുഫൈൽ ഫോൺ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ ഭർതൃമതി വാതിൽ തുറന്നാൽ വീട്ടിനകത്ത് കയറിയിരുന്നത് ഓരോ സമയത്തും ഓരോ പ്രതികളാണ്. നാൽപ്പത്തിയഞ്ചുകാരനായ   അഷാഫ് പീഡനത്തിനു ശേഷം യുവതിയുടെ നഗ്നരംഗങ്ങൾ സെൽഫോൺക്യാമറയിൽ ചിത്രീകരിക്കുകയും ഇത് പിന്നീട് പ്രചരിപ്പിക്കുകയും ചെയ്തു.

അഷ്റഫ് പീഡിപ്പിച്ചുവെന്ന  പരാതിയുമായി തിരുവോണദിവസമാണ് യുവതി ആദ്യം ബേക്കൽ പോലീസിലെത്തിയത്. ഈ കേസ്സ് രജിസ്റ്റർ ചെയ്ത് 12 മണിക്കൂറിന്  ശേഷം ചൊവ്വാഴ്ച രാവിലെ സ്റ്റേഷനിലെത്തിയ യുവതി മറ്റ് 4 പേർക്കെതിരെ കൂടി ലൈംഗീകപീഡനത്തിന് പരാതി നൽകുകയായിരുന്നു.

അഞ്ച് പ്രതികൾക്കുമെതിരെ വ്യത്യസ്ത കേസ്സുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പീഡനത്തിനിരയായ യുവതിയെ ഹൊസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി രഹസ്യമൊഴിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

LatestDaily

Read Previous

രാഷ്ട്രീയ സംഘർഷങ്ങൾ പോലീസിന് തലവേദനയാവുന്നു

Read Next

ഫാഷൻ ഗോൾഡ് മാനേജരെ ചോദ്യം ചെയ്തു