അഞ്ചു സംസ്ഥാനങ്ങളില്‍ ആശുപത്രികള്‍ നിറയും, ഐ.സി.യു. കിട്ടില്ല

ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം കൈവിട്ടു പോകുകയാണെന്നും,  ഈ മാസം അവസാനമാകുമ്പോഴേക്കും ആശുപത്രികള്‍ നിറയുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ആശുപത്രികളില്‍ കിടക്കകള്‍ തികയില്ലെന്നും  തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) ഇടമോ വെന്റിലേറ്ററിന്റെ സഹായമോ കിട്ടാതാകുമെന്ന് മഹാരാഷ്ട്ര, തമിഴ്‌നാട്, ദല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്്. ആശുപത്രികളില്‍ ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഒഴിവില്ലാതാകുമെന്നും,  കോവിഡ് ചികിത്സ അമ്പേ പാളുമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് പുറത്തു വിട്ടത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ രോഗം ബാധിച്ച മഹാരാഷ്ട്രയിലും ദല്‍ഹിയിലും നിലവില്‍ ഐ.സി.യു. കിടക്കകള്‍ക്ക് ക്ഷാമം നേരിടുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നു ചീഫ് സെക്രട്ടറിമാര്‍ കുറ്റപ്പെടുത്തി. കേരളത്തിൽ  ഇതുവരെ ചികിത്സയിലുള്ളത് 1303 പേരാണ്. രോഗമുക്തര്‍ 999. നിരീക്ഷണത്തിലുള്ളത്. 2,27,402 പേര്‍. ഇന്നലെ അഡ്മിറ്റ്: 242 പേര്‍, ആകെ ഹോട്ട് സ്‌പോട്ട്: 128. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 78 പേര്‍ക്കാണ്. (തൃശൂര്‍, മലപ്പുറം- 14 വീതം, ആലപ്പുഴ- 13, പത്തനംതിട്ട-ഏഴ്, എറണാകുളം, പാലക്കാട്- അഞ്ച് വീതം, കൊല്ലം, കോഴിക്കോട്, കാസര്‍ഗോഡ്- നാല് വീതം, കോട്ടയം, കണ്ണൂര്‍- മൂന്ന് വീതം, തിരുവനന്തപുരം, ഇടുക്കി-ഒന്ന് വീതം). വിദേശത്തുനിന്നു വന്ന 36 പേര്‍ക്കും (യു.എ.ഇ- 17, കുെവെത്ത്- 12, സൗദി അറേബ്യ- നാല്, ഒമാന്‍- രണ്ട്, മാലിദ്വീപ്- ഒന്ന്) മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 31 പേര്‍ക്കുമാണ് (മഹാരാഷ്ട്ര- 16, ഡല്‍ഹി- ഏഴ്, തമിഴ്‌നാട്- മൂന്ന്, കര്‍ണാടക- രണ്ട്, ആന്ധ്രാപ്രദേശ്, ഝാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍- ഒന്നുവീതം) ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായി. (തൃശൂര്‍-ഏഴ്, മലപ്പുറം-മൂന്ന്).

കഴിഞ്ഞ ജൂണ്‍ ഒന്‍പതിനു മുംെബെയില്‍നിന്നു ട്രെയിനിലെത്തിയ കണ്ണൂര്‍, ഇരിക്കൂര്‍ പട്ടുവം നടുക്കണ്ടി ഉസ്സന്‍കുട്ടി(72)ക്കു മരണശേഷമാണു രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗിയായിരുന്ന ഇദ്ദേഹത്തിന്  ഗുരുതര ശ്വാസകോശരോഗവുമുണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 19 ആയി. ഇന്നലെ 32 പേര്‍ രോഗമുക്തരായി. (കൊല്ലം-ഏഴ്, പാലക്കാട്-ആറ്, ഇടുക്കി, എറണാകുളം, തൃശൂര്‍-നാല് വീതം, കോഴിക്കോട്, കണ്ണൂര്‍-രണ്ട് വീതം, തിരുവനന്തപുരം, കോട്ടയം, കാസർകോട് -ഒന്നുവീതം). എറണാകുളത്ത് കോവിഡ് നെഗറ്റീവായ ആള്‍ തിരുവനന്തപുരം സ്വദേശിയും കണ്ണൂരില്‍ രോഗമുക്തനായ ഒരാള്‍ കാസർകോട്  സ്വദേശിയുമാണ്.

LatestDaily

Read Previous

ഒമാനിലെ പ്രവാസികൾക്ക് ആശ്വാസമായി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം

Read Next

അ​തി​ര​പ്പി​ള്ളി​യി​ൽ അ​പ​ക​ടം മ​ണ​ക്കു​ന്നു