ചിത്താരി ജമാഅത്ത് ഹയർസെക്കണ്ടറിയിൽപ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം ദൃശ്യങ്ങൾ പുറത്ത്, പരാതി

കാഞ്ഞങ്ങാട്: ചിത്താരി ജമാത്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മുതിർന്ന വിദ്യാർത്ഥികളുടെ റാഗിംഗ്.  പ്ലസ് ടു വിദ്യാർത്ഥികൾ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന  ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഷൂ ധരിച്ചെത്തിയതിനാണ് വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് കുട്ടി പറയുന്നു. മർദ്ദിച്ച കാര്യം പുറത്തു പറഞ്ഞാൽ ഇനിയും ആക്രമിക്കുമെന്ന് മുതിർന്ന കുട്ടികൾ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പറഞ്ഞു.

 സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. പള്ളിക്കര ബിലാൽ ന​ഗർ സ്വദേശിയാണ് ആക്രമണത്തിനിരയായ കുട്ടി. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. എന്നാൽ മർദ്ദനമേറ്റ കാര്യം കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയ്ക്ക് തലചുറ്റൽ അനുഭവപ്പെടുകയും വീട്ടിൽ കിടക്കുകയുമായിരുന്നു.

അപ്പോഴും മർദ്ദനമേറ്റ കാര്യം കുട്ടി പറഞ്ഞില്ലെന്നാണ് കുടുംബം പറയുന്നത്. പിന്നീട്  വിദ്യാർത്ഥിയെ ക്രൂരമായി ആക്രമിക്കുന്ന  ദൃശ്യങ്ങൾ പ്രചരിക്കുകയും ഇത് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുകയുമായിരുന്നു. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്.

LatestDaily

Read Previous

വീടുവിട്ട പെൺകുട്ടിയെ മണിക്കൂറിനകം പിടികൂടി

Read Next

ഹണിട്രാപ്പിൽ ശ്രുതിക്ക് മുൻകൂർ ജാമ്യമില്ല; യുവതി മുങ്ങിയിട്ട് ദിവസങ്ങൾ