ലൈംഗികാഭ്യർത്ഥന: യുവാവിനെതിരെ നടപടിയില്ല

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സഹകരണസംഘത്തിൽ അംഗമായ കുശാൽ നഗർ യുവ ഭർതൃമതിയോട് ലൈംഗികാഭ്യർത്ഥന നടത്തിയ പാർട്ടി അംഗത്തിനെതിരെ നടപടിക്ക് പാർട്ടിയിൽ സമ്മർദ്ദം. അജാനൂർ പടിഞ്ഞാറേക്കര സ്വദേശിയും പിഗ്മി കലക്ഷൻ ഏജന്റുമായ യുവാവിന്റെയും കുശാൽ നഗർ യുവഭർതൃമതിയുടെയും വോയ്സ് ക്ലിപ്പിംഗ് നാട്ടിൽ പടർന്നു പിടിച്ചതിനെത്തുടർന്ന് യുവാവിനെതിരെ നടപടി സ്വീകരിക്കാത്ത പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ അണികൾ പ്രതിഷേധം  ശക്തമാക്കി.

”താൻ പുലർകാലം അഞ്ചര മണിക്ക് വീട്ടിലേക്ക് വരാമെന്നും വിളിച്ചാൽ ഫോണെടുക്കണമെന്നും നിന്നെ എനിക്ക് മറക്കാനാവില്ലെന്നും” മറ്റുമുള്ള പിഗ്മി  യുവാവിന്റെ ലൈംഗികാഭ്യർത്ഥനയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. രാത്രിയിൽ കുശാൽനഗർ റെയിൽവെ ഗെയിറ്റ് അറ്റകുറ്റപ്പണിക്ക് അടച്ചിട്ടതും വീടിന് തൊട്ടടുത്തുള്ള വീട്ടിൽ നിറയെ ആൾക്കാർ വന്നിട്ടുണ്ടെന്നും, ഇന്ന് ശരിയാവില്ലെന്നും, യുവതി വോയ്സിൽ പറയുന്നുണ്ട്.

പുതിയകോട്ടയിൽ പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘത്തിൽ നിന്ന് ഭർതൃമതിക്ക് വായ്പ തരപ്പെടുത്തിക്കൊടുക്കുന്നതിന് പ്രത്യുപകാരമായിട്ടാണ് പിഗ്മി യുവതിയോട് രാപ്പാർക്കാൻ വീട്ടിലേക്ക് വരാനുള്ള ആഗ്രഹം പാർട്ടി മുൻ ബ്രാഞ്ച് സെക്രട്ടറി സെൽഫോണിൽ പ്രകടിപ്പിച്ചത്. കലാ സാംസ്ക്കാരിക സംഘടനയായ കാഞ്ഞങ്ങാട് ആർട്ട് ഫോറത്തിന്റെ നിർവ്വാഹക സമിതിയംഗം കൂടിയായ പിഗ്മി യുവാവ് പാർട്ടി കോട്ടച്ചേരി ടൗൺ ബ്രാഞ്ച് സിക്രട്ടറിയായിരുന്നു. മുസ്ലിം യുവതിയുടെ ഭർത്താവ് പ്രവാസിയാണ്. ഇപ്പോൾ നാട്ടിലുണ്ട്.

LatestDaily

Read Previous

ഒറ്റനമ്പറിൽ ലക്ഷങ്ങൾ തുലച്ച യുവാവ് പുഴയിൽച്ചാടി മരിച്ചു

Read Next

മടിക്കൈ പഞ്ചായത്തിന്റെ അവഗണനയ്ക്കെതിരെ നാട്ടുകാർ