പടന്നക്കാട്ട് നക്ഷത്ര വേശ്യാലയങ്ങൾ ഒന്നിന് പോലീസ് ബന്ധം

സ്റ്റാഫ് ലേഖകൻ

പടന്നക്കാട്: നെഹറു കേളേജ് പരിസരത്തുള്ള ലോഡ്ജും തൊട്ടു മുന്നിലുള്ള ക്വാർട്ടേഴ്സും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയങ്ങൾ. ഒരു പെൺ കേന്ദ്രത്തിൽ ബംഗളൂരു, മംഗളൂരു, കൊല്ലം, കോട്ടയം ഭാഗങ്ങളിൽ നിന്നുള്ള സുന്ദരിമാരാണ്  എത്തുന്നത്. ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന നക്ഷത്ര വേശ്യാലയത്തിൽ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സുന്ദരികളാണ് എത്തുന്നത്.

ലോഡ്ജ് കേന്ദ്രീകരിച്ചുള്ള വേശ്യാലയം രണ്ടുമാസം മുമ്പ് പോലീസ് ഇടപെട്ടതിനെ തുടർന്ന് പൂട്ടിയതാണ്. ഈ രണ്ടക്ഷര ലോഡ്ജ് പ്രവർത്തിക്കാൻ  അന്ന് നഗരസഭ അനൂമതിയുമുണ്ടായിരുന്നില്ല. നഗരസഭ അനുമതി വാങ്ങി പിന്നീട് വീണ്ടും തുറന്ന ലോഡ്ജിലേക്ക് അയൽ ജില്ലകളിൽ നിന്നുപോലും നക്ഷത്രക്കണ്ണുള്ള  സുന്ദരിമാർ ഒഴുകിയെത്തി.

ഇവിടെ എത്തുന്ന സുന്ദരികളുടെ ത്രസിപ്പിക്കുന്ന കളർ പടങ്ങൾ നടത്തിപ്പുകാർ ആവശ്യക്കാർക്ക് സെലക്ഷന് കൈ മാറുന്നത് വാട്ട്സാപ്പിലാണ്. സുന്ദരിയെ തിരഞ്ഞെടുത്ത് ഉറപ്പിച്ചാൽ സമയം തീരുമാനിച്ചു തരും.  ഒരു മുഴുനീള രാത്രിക്ക് ഒരു പെണ്ണിന് 5000 രൂപയാണ് തുക. ഒരുമണിക്കൂറിനാണെങ്കിൽ 2000 രൂപയും ക്വാർട്ടേഴ്സിൽ പ്രവർത്തിക്കുന്ന നക്ഷ്ത്ര വേശ്യാലയത്തിൽ ഒരു പോലീസുദ്ദ്യോഗസ്ഥൻ  ഇടക്കിടെ സന്ദർശകനാണ്.

ഇദ്ദേഹം താമസിച്ചുവരുന്നത്  ഈ വേശ്യാലയത്തിന് ഒരു വിളിപ്പാടക ലെയാണ് ഇരു വേശ്യാലയങ്ങളും പരസ്പരം മൽസരിച്ചാണ് അന്യസംസ്ഥാത്ത്  നിന്ന് സുന്ദരികളെ ഇറക്കുന്നത്. ക്വാർട്ടേഴ്സിലുള്ള   നക്ഷത്ര വേശ്യാലയം നടത്തുന്ന യുവാവ് പോലീസ്   ഉദ്ദ്യോഗസ്ഥന്റെ ഉറ്റ ചങ്ങാതിയാണ്.

LatestDaily

Read Previous

ആത്മഹത്യ ചെയ്ത പ്രവാസിയുടെ സഹോദരൻ പരാതി നൽകി

Read Next

സഹകരണ ബാങ്ക് ഡയറക്ടറെ നീക്കണം