സലീം ലൈംഗിക മനോവൈകൃതത്തിനടിമ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 10 വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും, ആഭരണങ്ങൾ കവർന്ന് വയലിലുപേക്ഷിക്കുകയും ചെയ്ത കേസ്സിൽ റിമാന്റിൽക്കഴിയുന്ന പ്രതി ലൈംഗിക മനോവൈകൃതത്തിനടിമയെന്ന് സൂചനകൾ.

പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം ഒളിവിൽപ്പോകുകയും, ആന്ധ്രയിൽ പിടിയിലാകുകയും ചെയ്ത സലീമിന്റെ ബാഗിൽ നിന്നും പോലീസ് ഗർഭ നിരോധന ഉറകൾ കണ്ടെടുത്തിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ കാതിൽ നിന്നും പറിച്ചെടുത്ത കമ്മൽ വിറ്റ പണമുപയോഗിച്ച്  നാട് വിട്ട സലീം ലൈംഗികതൊഴിലാളികളെ തേടി ചുവന്ന തെരുവിലെത്തിയതായും സൂചനയുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ കാമദാഹം തീർക്കുന്ന പീഡിയോഫീലിയ എന്ന പ്രത്യേകതരം മനോവൈകൃതത്തിനുടമയാണ് സലീമെന്ന് ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്ത 2 പോക്സോ കേസ്സുകളിലൂടെ വ്യക്തമായിട്ടുണ്ട്. ചെയ്ത തെറ്റിൽ  മനഃസ്താപമില്ലാത്ത പ്രതി തക്കം കിട്ടിയാൽ സമാന കുറ്റകൃത്യങ്ങളാവർത്തിക്കുമെന്നും മനഃശാസ്ത്ര വിദഗ്ദർ വിലയിരുത്തുന്നു.

മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ വിഭിന്ന ശേഷിയുള്ള 14 കാരിയെ വനത്തിലേക്ക് തട്ടിക്കൊണ്ടുപോയി പീനത്തിനിരാക്കിയെന്നാണ് പരാതി. പ്രസ്തുത കേസ്സിൽ ദീർഘനാൾ റിമാന്റിൽക്കിടന്ന പ്രതി വീണ്ടും പോക്സോ കേസ്സിൽ റിമാന്റിലായതോടെ ഇയാൾ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്താൻ  അറപ്പില്ലാത്തയാളെന്ന് വ്യക്തം.

സലീം അറസ്റ്റിലായി റിമാന്റിലായെങ്കിലും,  ജാമ്യ കാലാവധി കഴിഞ്ഞ് ഇയാൾ പുറത്തുവരുന്നതിനെ ഭയാശങ്കകളോടെയാണ് നാട്ടുകാർ വീക്ഷിക്കുന്നത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി എന്ത് ചെയ്യാനും മടിക്കില്ലെന്നും നാട്ടുകാർ ഭയക്കുന്നു. 

LatestDaily

Read Previous

വാതകം മാറ്റിയതോടെ നാടിന്റെ ആശങ്ക മാറി

Read Next

സംയുക്ത ജമാഅത്ത് ഭാരവാഹിയുടെ തട്ടകത്തിൽ ജിഫ്രി തങ്ങൾക്കെതിരെ ഫ്ലക്സ്