ഞാണിക്കടവ് പ്രതി വിളിക്കും-! വിളിക്കാതിരിക്കില്ല-!!

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പത്തുവയസ്സുകാരി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ ജനങ്ങൾ ഉറ്റുനോക്കുന്ന ഞാണിക്കടവ് പ്രതി സ്വന്തം ഭാര്യയെ ഫോണിൽ വിളിക്കുമെന്ന പ്രതീക്ഷയിലാണ് കേസ്സന്വേഷണ സംഘം. ഞാണിക്കടവിൽ ഭാര്യാഗൃഹത്തിൽ 15 വർഷമായി താമസിച്ചുവരുന്ന കുടകു സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പുലർകാലം 4 മണിക്ക് തോളിൽ ചുമന്നുകൊണ്ടുപോയി ദൂരെയുള്ള പാടത്തെ പച്ചപ്പിൽ ലൈംഗികമായി പീഡിപ്പിച്ചതെന്ന് 95 ശതമാനവും പോലീസ് ഉറപ്പിച്ചുകഴിഞ്ഞു.

മെയ് 15 ബുധനാഴ്ച പുലർച്ചെ നടന്ന നാടുനടുങ്ങിയ സംഭവത്തിൽ അന്നുതന്നെ മുങ്ങിയ പ്രതിക്ക് വേണ്ടി ഹൊസ്ദുർഗ് പോലീസ് കർണ്ണാടകയിലും  കേരളത്തിലും വ്യാപകമായ  അന്വേഷണത്തിലാണ്. പ്രതി സെൽഫോൺ ഉപയോഗിക്കാറില്ലെങ്കിലും, സ്വന്തം ഭാര്യയുടെ സെൽഫോൺ നമ്പർ പ്രതിക്ക് മനഃപ്പാഠമാണ്.

സംഭവത്തിന് ശേഷം  പ്രതി നാട്ടിൽ നിന്ന് മുങ്ങിയിട്ട് ഇന്നേക്ക് ഏഴു നാളായ.ി പ്രതിക്ക് രണ്ട് സഹോദരിമാരുണ്ട്. ഒരു യുവതി കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് മാനന്തേരിയിലും മറ്റൊരു സഹോദരി മൈസൂരിലെ മാണ്ഡ്യയിലുമാണ്. ഈ രണ്ടു വീടുകളിലും പ്രതി ഇതുവരെ എത്തിയിട്ടില്ല. കൂലിവേലയല്ലാതെ പ്രതിക്ക് മറ്റു കൈത്തൊഴിലുകളൊന്നും വശമില്ല.

പീഡനത്തിനിരയായ പെൺകുട്ടിയുടെ കാതുകളിൽ നിന്ന് അഴിച്ചെടുത്ത രണ്ട് സ്വർണ്ണക്കമ്മലുകളല്ലാതെ പ്രതിയുടെ കൈയ്യിൽ മറ്റൊന്നുമില്ല. ഒളിവു ജീവിതത്തിന് പണം തികയാതെ വരുമ്പോൾ പ്രതിക്ക് സ്വർണ്ണക്കമ്മലുകൾ ഏതെങ്കിലും ജ്വല്ലറിയിൽ വിൽക്കേണ്ടി വരും.   ഈ പണം കൊണ്ട് എത്ര നാൾ ഒളിച്ചു പാർക്കാൻ സാധിക്കുമെന്നതും പോലീസിന് പ്രതീക്ഷ നൽകുന്നു.

നമ്പർ മനഃപ്പാഠമായതിനാൽ പ്രതി സ്വന്തം ഭാര്യയെ വിളിക്കുമെന്ന് തന്നെയാണ് കേസ്സന്വേഷണ സംഘത്തിന്റെ ഉറപ്പ്. അങ്ങനെ വിളിച്ചാൽ പ്രതിയുടെ  ലൊക്കേഷൻ കണ്ടെത്താൻ പോലീസിന് എളുപ്പമാകും. ഈ ഒരു ഉറപ്പിലും പ്രതീക്ഷയിലുമാണ് കേസ്സന്വേഷണം സംഘം മുന്നോട്ട് പോകുന്നത്. ജില്ലാ ആശുപത്രിയിലായിരുന്ന പെൺകുട്ടി ആശുപത്രി വിട്ടതിന് ശേഷം ജുഡീഷ്യൽ മജിസ്ത്രേട്ട് മുമ്പാകെ സംഭവത്തെക്കുറിച്ച് സിആർപിസി 164 രഹസ്യമൊഴി നൽകിയത് ഇന്നലെയാണ്.

LatestDaily

Read Previous

ചരക്ക് ട്രെയിൻ നിർത്തിയിട്ട സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ കലക്ടർ

Read Next

മുട്ടിച്ചരൽ പടക്കമേറ് കേസ്സിൽ ഒരാൾ അറസ്റ്റിൽ