കണ്ണപുരം വാഹനാപകടത്തിൽ പൊലിഞ്ഞത് 5 ജീവനുകൾ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: കണ്ണപുരം പുന്നച്ചേരിയിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടം തട്ടിയെടുത്തത് ഒരു കുടുംബത്തിലെ നാലുപേരുടെ ജീവൻ. വെസ്റ്റ് എളേരി കമ്മാടത്തെ പരേതനായ കുറുവാട്ട് തമ്പാൻ നമ്പ്യാർ–  തമ്പായി ദമ്പതികളുടെ മകൻ ചൂരിക്കാട്ട് സുധാകരൻ 52, ഭാര്യ അജിത 35, ഭാര്യ പിതാവ് കരിവെള്ളൂർ പുത്തൂർ സ്വദേശി കൃഷ്ണൻ 65, കൃഷ്ണന്റെ കൊച്ചു മകൻ ആകാശ് 9, വാഹനമോടിച്ചിരുന്ന കാലിച്ചാനടുക്കാത്തെ നാരായണൻ പിള്ള-—പത്മിനി ദമ്പതികളുടെ മകൻ കുട്ടൻ എന്ന പത്മകുമാർ 58, എന്നിവരാണ് ഇന്നലെ രാത്രി കണ്ണപുരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

സുധാകരന്റെ മകൻ സൗരവിനെ കോഴിക്കോട്ടെ കോളേജിൽ ബിരുദ പഠനത്തിന്  ചേർത്ത് ഹോസ്റ്റലിൽ  കൊണ്ട് വിട്ട് മടങ്ങുന്നതിനിടെയാണ് കാറപകടത്തിൽ ഒരു  കുടുംബത്തിലെ നാലുപേരുടെ ജീവൻ നഷ്ടപ്പെട്ടത്. സുധാകരൻ—അജിത ദമ്പതികളുടെ ഏക മകനാണ് സൗരവ്. മാതാപിതാക്കളുടെ മരണം സൗരവിനെയും അനാഥനാക്കി.

വെസ്റ്റ് എളേരി മണ്ഡപത്തെ മില്ലുടമയാണ് അപകടത്തിൽ മരിച്ച സുധാകരൻ. കണ്ണപുരം പുന്നച്ചേരിയിലെ  പെട്രോൾ പമ്പിന് സമീപം നടന്ന വാഹനാപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്.

കാറപകടത്തിൽ മരിച്ച കൃഷ്ണൻ, ആകാശ്, സുധാകരൻ, അജിത എന്നിവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ശേഷം കരിവെള്ളൂർ പൂത്തൂരിലെത്തിച്ച്  പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് സുധാകരന്റെയും അജിതയുടെയും മൃതശരീരങ്ങൾ കമ്മാടത്തെ വീട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം സംസ്ക്കരിക്കും. മോഹനൻ, സുമതി എന്നിവർ സുധാകരന്റെ സഹോദരങ്ങളാണ്. അപകടത്തിൽ മരിച്ച ഡ്രൈവർ പത്മകുമാറിന്റെ  മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി  കാലിച്ചാനടുക്കത്തെത്തിച്ച് പൊതുദർശനത്തിന് ശേഷം സംസ്ക്കരിക്കും. പരേതന്റെ ഭാര്യ: രാധ മക്കൾ ശ്രീക്കുട്ടി, ശൈലേഷ്.

LatestDaily

Read Previous

നീലേശ്വരം വെള്ളരിക്കുണ്ട് സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

Read Next

ഓൺലൈൻ തട്ടിപ്പ് വെള്ളിക്കോത്തെ യുവതിക്ക് ഏഴ് ലക്ഷം നഷ്ടമായി