മകളെ കൊന്ന് യുവമാതാവ് തൂങ്ങി മരിച്ചു

സ്വന്തം ലേഖകൻ

ആദൂർ: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ അർളടുക്കം കോപ്പാളം കൊച്ചിയിൽ നാലുമാസം പ്രായമായ മകളെ കൊന്ന് ജീവനൊടുക്കിയ യുവതിയുടെയും, കൊല്ലപ്പെട്ട കുഞ്ഞിന്റെയും  മൃതദേഹങ്ങൾ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ  പോസ്റ്റ്മോർട്ടം ചെയ്തു.

കോപ്പാളം കൊച്ചിയിലെ  രാമചന്ദ്രൻ– ലളിത ദമ്പതികളുടെ മകളും തൊടുപുഴ സ്വദേശിയും പ്രവാസിയുമായ ശരത്തിന്റെ ഭാര്യയുമായ ബിന്ദുവാണ് 30, ഇന്നലെ ബന്ധുക്കളേയും നാട്ടുകാരെയും ഞെട്ടിച്ച ക്രൂര കൃത്യത്തിന് ശേഷം സ്വയം ജീവനൊടുക്കിയത്. നാലു മാസം പ്രായമായ മകൾ ശ്രീനന്ദയെ വീട്ടിനുള്ളിൽ കട്ടിലിൽ കഴുത്ത് ഞെരിച്ച് കൊന്നശേഷമാണ് ബിന്ദു ഞരമ്പ് മുറിച്ച് വീട്ടിന് മുന്നിലെ മരത്തിൽ കെട്ടിത്തൂങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് നാടിനെ നടുക്കിയ സംഭവം. ഭർത്താവിന്റെ വീട്ടിൽ നിന്നും ഒരാഴ്ച മുമ്പാണ് യുവതി നാട്ടിലെത്തിയത്. ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബ പ്രശ്നങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം വിദഗ്ദ പോസ്റ്റ്മോർട്ടത്തിന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബിന്ദുവിന്റെ മുറിയിൽ നിന്നും ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവം നടക്കുമ്പോൾ വീട്ടിൽ ബിന്ദുവിന്റെ രക്ഷിതാക്കളുണ്ടായിരുന്നില്ല. 6 വർഷം മുമ്പാണ് തൊടുപുഴ സ്വദേശി ശരത്തുമായി ബിന്ദു വിവാഹിതയായത്. ഇദ്ദേഹം സ്വിറ്റ്സർലാന്റിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധത്തിൽ ഒരു മകൻ കൂടിയുണ്ട്. 

LatestDaily

Read Previous

അനധികൃത കൈയ്യേറ്റം ഒഴപ്പിക്കാൻ പഞ്ചായത്തിന് മടി

Read Next

മയക്കുമരുന്ന് പാർട്ടിക്കിടെ 5 പേർ പിടിയിൽ