ജ്യേഷ്ഠൻ അനുജനെ വെടിവെച്ചുകൊന്നു

കാസര്‍കോട്: കുറ്റിക്കോല്‍ നൂഞ്ഞിങ്ങാനത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ സഹോദരൻ നാടൻ തോക്കുപയോഗിച്ച് വെടിവെച്ച് കൊന്നു. വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ. അശോകനാണ് 46, കൊല്ലപ്പെട്ടത്. അശോകന്റെ സഹോദരന്‍ ബാലു എന്നറിയപ്പെടുന്ന കെ. ബാലകൃഷ്ണനെ 49, ബേഡകം പോലീസ് കസ്റ്റഡിയിലെടുത്തു.

വളവ് നൂഞ്ഞങ്ങാനത്ത് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് കൊല. മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയായിരുന്നു കൊലപാതകം. രാത്രി അശോകന്‍  കുളിക്കാന്‍ പോകവെ ബാലകൃഷ്ണന്‍ വെടിയുതിര്‍ക്കുകയായിരുന്നു.തുടയ്ക്ക് മാരകമായി പരിക്കേറ്റ അശോകനെ പൊലീസ് സഹായത്തോടെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു . ബേഡകം പോലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട അശോകനും പ്രതിയായ ബാലകൃഷ്ണനും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ഇടതു കാൽ തുടക്കാണ് വെടിയേറ്റത്. മാധവൻ നായർ എന്നയാളുടെ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. ഞായറാഴ്ച 9 മണിയോടടുപ്പിച്ച് വെടിയേറ്റ യുവാവിനെ 2 മണിക്കൂർ വൈകിയാണ് കാസർകോട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. സംഭവ സമയത്ത് വീട്ടിൽ ഭാര്യമാത്രമാണുണ്ടായിരുന്നത്.

വെടിയേറ്റ് മണിക്കൂറുകളോളം വീട്ടിൽ കിടന്ന അശോകന്റെ ശരീരത്തിൽ നിന്നും ചോര വാർന്നുപോയതാണ് മരണകാരണം. പിന്നീട് ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബാലകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുവാണ് കൊല്ലപ്പെട്ട അശോകന്റെ ഭാര്യ. ബാലകൃഷ്ണൻ അവിവാഹിതനാണ്.

LatestDaily

Read Previous

ലൈംഗികാരോപണ വിധേയനായ അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

Read Next

വിഎസ് ഓട്ടോസ്റ്റാന്റിലെ മാവുകൾ മുറിക്കുന്നു