സുനിൽകുമാറിന്റേത് അർഹമായ ബഹുമതി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: സ്തുത്യർഹമായ സേവനത്തിന് ബേക്കൽ ഡിവൈഎസ്പി, സി. കെ. സുനിൽകുമാറിന് ലഭിച്ച രാഷ്ട്രപതിയുടെ മെഡൽ അർഹമായ ബഹുമതി. ഒട്ടേറെ പ്രമാദമായ കേസ്സു കൾ തെളിയിച്ച പോലീസുദ്യോഗസ്ഥനാണ് സുനിൽ.  2015- ൽ ചെറുവത്തൂരിൽ നടന്ന വിജയ ബാങ്ക് കവർച്ച, 2010-ൽ കാഞ്ഞങ്ങാട്ട് നടന്ന രാജധാനി ജ്വല്ലറി കവർച്ച,  2010-ലെ തങ്കമണി വധക്കേസ്,  2013 – ൽ കാസർകോട്ട് 100 കിലോ കഞ്ചാവ് പിടിച്ച കേസ്,  2018-ൽ പെരിയയിലെ സുബൈദ വധക്കേസ്,  ചീമേനിയിലെ ജാനകി വധക്കേസ് തുടങ്ങി നിരവധി കേസുകൾ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

മേൽപ്പറമ്പിൽ അഞ്ജുശ്രീ പാർവതി എന്ന പെൺകുട്ടി ഭക്ഷ്യവിഷബാധയേറ്റാണ് മരിച്ചതെന്ന വ്യാജ പ്രചാരണം ശരിയല്ലെന്ന് കണ്ടെത്തിയത് സുനിൽകുമാറിന്റെ  അന്വേഷണ മികവ് കൊണ്ടാണ്.  2015-ൽ സൈബർ   നസ്കോം എന്ന സംഘടന നൽകിയ ഇന്റർ സൈബർ കോപ് അവാർഡിന് സുനിൽകുമാർ അർഹത നേടിയിരുന്നു. 2015-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും സുനിലിനെ തേടിയെത്തി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് മൂന്ന് തവണയും, 103 തവണ സർവീസ് എൻട്രിയും, ഒട്ടേറെ ക്യാഷ് അവാർഡും സുനിൽകുമാർ സ്വന്തമാക്കി.

LatestDaily

Read Previous

നദ്ദ വന്നില്ല; പകരം ഗോവ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി മുരളീധരനും  കെ സുരേന്ദ്രനും കാസർകോട്ടെത്തി

Read Next

മീൻ വണ്ടി കൊക്കയിലേക്ക്  മറിഞ്ഞു