പ്രകൃതി വിരുദ്ധ പീഡനം:  മദ്രസാധ്യാപകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

പടന്ന : റംസാൻ നോമ്പ് കാലത്ത് സക്കാത്ത് ചോദിച്ചെത്തിയ പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. സക്കാത്ത് ചോദിച്ചെത്തിയ കോഴിക്കോട് ജില്ലക്കാരനായ പതിനഞ്ചുകാരനെ പടന്ന പള്ളിക്ക് സമീപത്തെ താമസ സ്ഥലത്തും, കാസർകോട്ട് റെയിൽവെ ട്രാക്കിന് പരിസരത്തും പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

2023 ഏപ്രിൽ 8,19 തീയ്യതികളിൽ പതിനഞ്ചുകാരനെ രണ്ടിടങ്ങളിലായി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകൻ കുണിയ മുസമ്മിൽ ഹൗസിൽ എൻ.ഏ. അബൂബക്കറിന്റെ മകൻ എൻ.ഏ. മുഹമ്മദ് സഹദിനെയാണ് 27, ചന്തേര എസ്ഐ, എം.വി. ശ്രീദാസും സംഘവും ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പതിനഞ്ചുകാരന്റെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ നടത്തിയ അന്വേഷണത്തിലാണ്  മുഹമ്മദ് സഹദ് പിടിയിലായത്.

LatestDaily

Read Previous

പ്ലസ്ടു വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

Read Next

റഷീദിന്റെ കൊലയ്ക്ക് കാരണം പ്രതികാരം