ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചീമേനി: മോഷ്‌ടിച്ച ടിപ്പർ ലോറി കയറ്റി പോലീസുകാരെ കൊല്ലാൻ ശ്രമിച്ച കുപ്രസിദ്ധ വാഹന മോഷ്‌ടാവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ചട്ടഞ്ചാല്‍ തെക്കില്‍ നമ്പിടിപ്പള്ളം ഹൗസില്‍ മുഹമ്മദ് റംസാൻ എന്ന റംസാനെതിരെയാണ് 25, ചീമേനി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
ഇയാള്‍ക്കെതിരെ കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, ബദിയഡുക്ക, ബേക്കല്‍, ഹൊസ്‌ദുര്‍ഗ്ഗ്, കണ്ണപുരം, വടകര തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉള്ളതായി ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു. ഇക്കഴിഞ്ഞ മെയ് 24ന് ആണ് ചീമേനി പോലീസ് രജിസ്റ്റര്‍ ചെയ്‌ത കേസിനാസ്‌പദമായ സംഭവം.
വടകരയില്‍ നിന്നു മോഷണം പോയ ടിപ്പര്‍ ലോറിയുമായി ചീമേനി വഴി പോവുകയാണെന്നു വടകര സൈബര്‍ സെല്‍ അറിയിച്ചതനുസരിച്ചാണ് ചീമേനി എസ് ഐ പി വി രാമചന്ദ്രനും പോലീസുകാരും റോഡില്‍ പരിശോധനയ്‌ക്കെത്തിയത്. ചീമേനി- ചെറുവത്തൂര്‍ റോഡരുകില്‍ കാത്തു നില്‍ക്കുകയായിരുന്നു പോലീസ് സംഘം. ഇതിനിടയില്‍ ടിപ്പര്‍ ലോറി എത്തി കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി.
പോലീസ് പിന്തുടരുകയും നിടുമ്പ ചള്ളുവക്കോട്ട് ഓവര്‍ ടേക്ക് ചെയ്‌ത് പോലീസ് ജീപ്പ് റോഡിനു കുറുകെയിട്ടു. ഇതിനിടയില്‍ പെട്ടെന്നു ഇടതു ഭാഗത്തേയ്‌ക്കു പിറകോട്ടെടുത്തു അമിത വേഗതയില്‍ പോലീസ് ജീപ്പില്‍ രണ്ടുതവണ ഇടിച്ചു. ഇതിനിടയില്‍ ഡോര്‍ ജാമായി എസ് ഐ ജീപ്പിനകത്തു കുടുങ്ങി. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ റംസാന്‍ ഓടി രക്ഷപ്പെട്ടുവെന്നാണ് പോലീസ് കേസ്. അതിനു ശേഷം റംസാന്‍ ഒളിവില്‍ പോകുകയായിരുന്നുവെ ന്ന് പോലീസ് പറഞ്ഞു.