ഭാര്യാ സഹോദരന്മാർ കരാറുകാരന്റെ കൈ തല്ലിയൊടിച്ചു; കേസ്

ബേക്കൽ: ഉപ്പളയിൽ താമസിക്കുന്ന കോട്ടിക്കുളം കോൺട്രാക്ടർ അബ്ബാസ് ഹാജിയുടെ മകൻ മുപമ്മദ് റാഫിയെ ഉപ്പളയിലെ ഫ്ളാറ്റിൽ കയറി രണ്ടംഗ സംഘം മർദ്ദിച്ചു. ഇരുമ്പു വടി കൊണ്ടുള്ള ആക്രമണത്തിൽ റാഫിയുടെ വലതു കൈയ്യെല്ല് പൊട്ടിയിട്ടുണ്ട്. കോട്ടിക്കുളം തിരുവക്കോളി സ്വദേശിയായ മുഹമ്മദ് റാഫിയുടെ ഭാര്യയും മൂന്ന് കുട്ടികളും ഉപ്പളയിലെ സീപേൾ അപ്പാർട്ട്മെന്റിലാണ് താമസം.

സപ്തംബർ 28 ന് വൈകുന്നേരം 3 മണിക്ക് റാഫി താമസിക്കുന്ന 606- ാം നമ്പർ അപ്പാർട്ട്മെന്റിൽ അതിക്രമിച്ചു കടന്ന അക്രമികൾ റാഫിയെ മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ റാഫിയുടെ ഭാര്യ അപ്പാർട്ട്മെന്റിലുണ്ടായിരുന്നു. റാഫിയുടെ ഭാര്യ പിതാവ് പള്ളിക്കര കല്ലിങ്കാലിലെ സിംഗിൾ പെന്ന എന്നറിയപ്പെടുന്ന പി.പി. മുഹമ്മദ് 66, ഭാര്യാ സഹോദരൻ അഹമ്മദ് കബീർ എന്നിവരാണ് മുഹമ്മദ് റാഫിയെ ആക്രമിച്ചത്.

റാഫിയുടെ ഭാര്യാ പിതാവ് സിംഗിൾ പെന്നയ്ക്ക് മുംബൈയിൽ രഹസ്യ ഭാര്യയുണ്ടെന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. ഇക്കാര്യത്തെക്കുറിച്ച് മുഹമ്മദ് റാഫി സ്വന്തം ഭാര്യയോട് ചോദിക്കുകയും, ഭാര്യാ ബന്ധുക്കൾ ഇനി തന്റെ അപ്പാർട്ട്മെന്റിൽ വരേണ്ടതില്ലെന്ന് പറയുകയും ചെയ്തതിലുള്ള വിരോധത്തിലാണ് ഭാര്യാ പിതാവും മകനും മുഹമ്മദ് റാഫിയെ മർദ്ദിച്ചത്.

പരാതിയിൽ മഞ്ചേശ്വരം പോലീസ് പി.പി. മുഹമ്മദ്, അഹമ്മദ് 68, അഹമ്മദ് കബീർ 38, എന്നിവർക്കെതിരെ കേസ്സ് റജിസ്റ്റർ ചെയ്തു. മർദ്ദനമേറ്റ മുഹമ്മദ് റാഫിയുടെ വലതു കൈയ്യെല്ല് പൊട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾക്ക് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി.

LatestDaily

Read Previous

മുഖ്യമന്ത്രിയെത്തും മുമ്പ് കാറും ലോറിയും കൂട്ടിയിടിച്ച്  ഗതാഗത തടസം

Read Next

സർക്കാർ ആശുപത്രിയിൽ അതിക്രമം ജില്ലാ പഞ്ചായത്തംഗത്തിനെതിരെ കേസ്