ഷിയാസിനെതിരെയുള്ള പീഡനക്കേസ്സിൽ അന്വേഷണ സംഘം എറണാകുളത്ത്

സ്വന്തം ലേഖകൻ

തൃക്കരിപ്പൂർ : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജിം പരിശീലക  യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രതി സ്ഥാനത്തുള്ള ബിഗ്ബോസ് റിയാലിറ്റി ഷോ താരത്തിന്റെ ഫ്ലാറ്റിൽ ചന്തേര പോലീസ് പരിശോധന നടത്തി. ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഷിയാസ് കരീമിന്റെ എറണാകുളത്തെ ഫ്ലാറ്റിലും ബലാത്സംഗം നടന്ന ഹോട്ടലിലും, പരാതിക്കാരി താമസിച്ചിരുന്ന എറണാകുളത്തെ ഫ്ലാറ്റിലും പരിശോധന നടത്തിയത്.

ഷിയാസ് കരീം പരാതിക്കാരിയെ പീഡനത്തിനിരയാക്കിയ ഇടുക്കി ജില്ലയിലെ മറയൂർ, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിലും അന്വേഷണ സംഘം പരിശോധന നടത്തും.  ഇതിന് ശേഷം ചന്തേര പോലീസ് ഷിയാസിന്റെ പെരുമ്പാവൂരിലെ വീട്ടിലുമെത്തും. ബലാത്സംഗം, വഞ്ചന , നിർബ്ബന്ധിത ഗർഭഛിദ്രം മുതലായ വകുപ്പുകളിലാണ് ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തത്. ഭർത്താവുമായി വേർപിരിഞ്ഞ ജിം പരീശാലകയായ യുവതിയെ റിയാലിറ്റിഷോ താരം വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് പരാതി.

പീഡനത്തിനിരയായി ഗർഭിണിയായ യുവതിയെ ഷിയാസ് ഒന്നിലധികം തവണ നിർബ്ബന്ധിത ഗർഭഛിദ്രത്തിനും വിധേയമാക്കി. കൊച്ചി കടവന്ത്രയിലുള്ള ഷിയാസ് കരീമിന്റെ ജിംനേഷ്യത്തിൽ പരിശീലകയായിരുന്ന യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പരാതിയുണ്ട്. അതേസമയം, തനിക്കെതിരെയുള്ള ബലാത്സംഗ പരാതി മാധ്യമ സൃഷ്ടിയാണെന്നാണ് റിയാലിറ്റി ഷോ താരത്തിന്റെ അവകാശ വാദം.

ദുബായിലുള്ള ഷിയാസിനെ നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് ചന്തേര പോലീസ്. 2023 മാർച്ച് 21-ന് ഷിയാസ് ചെറുവത്തൂർ ഞാണങ്കൈയിലെ ബാർ ഹോട്ടലിലെത്തിയിരുന്നതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരിലെ ഹോട്ടലിൽ മുറിയെടുത്ത ശേഷം ഷിയാസ് തന്നെ വിളിച്ചുവരുത്തി മർദ്ദിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്.

LatestDaily

Read Previous

പോലീസിന്റെ ഉറക്കം കെടുത്തിയ സ്വർണ്ണമാല പിടിച്ചുപറിക്കാർ അറസ്റ്റിൽ

Read Next

യുവാവ് ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി