കർണ്ണാടകയിൽ ജെ.ഡി.എസ്, ബി.ജെ.പി ധാരണ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ജനതാദൾ എസ് (ജെ.ഡി.എസ്) ബി.ജെ.പിക്കൊപ്പം നിൽക്കും ഒറ്റക്ക് നിൽക്കുമെന്ന ജെ.ഡി.എസ് ദേശിയ അധ്യക്ഷൻ ദേവഗൗഡ നിലപാടിൽ മാറ്റം വരുത്തി ബി.ജെ.പി ക്കൊപ്പെ നിൽക്കാൻ ധാണയായിട്ടുണ്ട്.

കർണാടകയിൽ ബി.ജെ.പി ക്കൊപ്പം നിൽക്കാൻ ജെ.ഡി.എസുമായി ധാരണയിൽ എത്തിയതായി മുതിർന്ന ബി.ജെ.പി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ ബി.എസ് യദൂരപ്പ സ്ഥിരികരിച്ചു. സഘത്തിന്റെ ഘടനയും മറ്റുധാരണകളും സംബന്ധിച്ച്. ബി.ജെ.പി ദേശിയ അധ്യക്ഷൻ ജെ.പി നദ്ദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, എന്നിവരുമായി ജെ.ഡി.എസ് നേതാക്കൾ ചർച്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ, ഹാസൻ, ബംഗളൂ റൂറൽ, കോലാർ എന്നി സീറ്റുകൾ ജെ.ഡി.എസിന് വിട്ട് കൊടുക്കാൻ ധാരണയായതായി ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നു. അഞ്ച് സീറ്റാണ്. ജെ.ഡി.എസ് ആവശ്യപ്പെട്ടത് എന്നാൽ ചിക്കബെല്ലാപ്പൂർ വിട്ട് നൽകാനാവിലെന്ന് ബി.ജെ.പി നിലപാടെടുത്തതോടെയാണ്. നാല് സീറ്റിൽ ജെ.ഡി.എസിനെ ഒതുക്കിയത്.        

ദേവഗൗഡയുടെ മകനും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിക്ക് ബി.ജെ.പിയുമായി സഖ്യം വേണമെന്ന നിലപാടായിരുന്നു. എന്നാൽ വലിയൊരു വിഭാഗം ജെ.ഡി.എസ് നേതാക്കളും അനുയായികളും ബി.ജെ.പി ക്കൊപ്പം പോകുന്നതിനെതിരാണ്. ഇതേതുടർന്നാണ് ഒറ്റക്ക് നിൽക്കുമെന്ന് ദേശിയ അധ്യക്ഷൻ ദേവഗൗഡ ആദ്യം പറഞ്ഞത്.  കുമാരസ്വാമിയുടെ വസതിയിൽ കഴിഞ്ഞയാഴ്ച ചേർന്ന യോഗത്തിൽ ബി.ജെ.പി സഖ്യംസംബന്ധിച്ച് നടക്കുകയുണ്ടായി ഇതിൽ പങ്കെടുത്ത നേതാക്കളുടെ അഭിപ്രായം കീടി പരിഗണിച്ചാണ്. ബി.ജെ.പി സഖ്യത്തിന് ദേവഗൗഡ സമ്മതിച്ചത്.

അതേസമയം ബി.ജെ.പി യോട് ചേരുന്നതിൽ എതിർപ്പുള്ള ജെ.ഡി.എസ്  എം.എൽ.എ മാരും മുതിർന്ന നേതാക്കളും ജെ.ഡി.എസ് വിട്ട് കോൺഗ്രസിൽ ചേരാൻ സാധ്യതയുള്ളതായി സൂചനകളുണ്ട്. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസിന് തങ്കാളുടെ സ്വാധിന മേഖലയിലുൾപ്പടെ കനത്ത തിരിച്ചടിയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പിലും സമാനഫലമുണ്ടായാൽജെ.ഡി.എസിന്റെ നിലനിൽപ്പ് പരുങ്ങലിലാവുമെന്നതിനാലാണ്. ബി.ജെ.പി ക്കൊപ്പം ചേരാൻ ജെ.ഡി.എസ് അധ്യക്ഷനടക്കമുള്ള നേതാക്കളുടെ നിക്കം തുടങ്ങിയതും

LatestDaily

Read Previous

കുളിമുറിയിൽ വീണ് മരിച്ചു

Read Next

മയക്കുമരുന്ന് വിൽപ്പന എതിർത്തതിന് ഭീഷണി