ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: അമ്മയുടെ ആണ്‍സുഹൃത്തുക്കളിലൊരാളുടെ അശ്ലീല പ്രദര്‍ശനത്തിനെതിരെ മകന്റെ പരാതിയില്‍ പോക്‌സോ കേസ്. തന്നെ മർദ്ദിച്ചതായുള്ള മകന്റെ പരാതിയില്‍ അമ്മയ്ക്കും ആൺ സുഹൃത്തുക്കളായ മൂന്നുപേര്‍ക്കെതിരേയുമാണ് കേസ്. പതിനഞ്ചുകാരനായ മകന്റെ പരാതിയിലാണ് പോക്‌സോ ആക്ട് പ്രകാരവും ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരവും പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ മാസം 30ന് രാത്രി 9-ന് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡിന് സമീപത്തെ വാടക വീട്ടിലാണ് സംഭവം. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ മുപ്പത്താറുകാരി പരിചയപ്പെട്ട ആണ്‍ സുഹൃത്തിന്റെ സഹായത്തോടെ കണ്ടെത്തിയ വാടക വീട്ടിലാണ് പതിനഞ്ചുകാരനായ മകനോടൊപ്പം താമസം.
യുവതിക്ക് താമസ സൗകര്യമൊരുക്കിയ ആളുടെ സുഹൃത്തുക്കളായ പലരും ഇവിടെയെത്താറുണ്ട്. പരാതിക്കാസ്പദമായ സംഭവ ദിവസം ഇത്തരത്തിലെത്തിയ മൂന്ന് ആണ്‍സുഹൃത്തുക്കള്‍ മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ മകന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ, പ്രകോപിതയായ അമ്മയും കൂടെയുണ്ടായിരുന്ന മൂന്ന് ആണ്‍ സുഹൃത്തുക്കളും ചേര്‍ന്ന് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച പരാതിയിലാണ് അമ്മയുടേയും ആണ്‍ സുഹൃത്തുക്കളായ മൂന്നുപേരുടേയും പേരില്‍ ജെജെ ആക്ട് പ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇതിന്‌ശേഷം രാത്രി ഒന്‍പതരയോടെയായിരുന്നു അമ്മയുടെ ആണ്‍ സുഹൃത്തുക്കളിലൊരുവന്റെ പരാക്രമം. ഇയാള്‍ കുട്ടിക്കുമുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നു. ഇതുസംബന്ധിച്ച് കുട്ടിയില്‍നിന്നും മൊഴിയെടുത്ത പോലീസ് പ്രതിക്കെതിരെ മറ്റൊരു പോക്‌സോ വകുപ്പു പ്രകാരവും കേസെടുത്തു.