ലൈംഗിക പീഡന വിവരം ആശുപത്രി പ്രസിഡണ്ടിന് ലഭിച്ചത് വാട്ട്സാപ്പിൽ

സ്റ്റാഫ് ലേഖകൻ

കാസർകോട്: ചെങ്കള യിൽ പാർട്ടി സ്വകാര്യാശുപത്രിയിൽ സിപിഎം ജില്ലാ നേതാവ് നടത്തിയ പെൺവിഷയം സംബന്ധിച്ചുള്ള രഹസ്യ വിവരം പുറത്തുവന്നത് വാട്ട്സാപ്പിൽ. പാർട്ടി ആശുപത്രി മുറിയിൽ ജില്ലാ നേതാവായ നാൽപ്പത്തിയെട്ടുകാരൻ, കുണിയ സ്വദേശിനിയായ യുവതിയെ എത്തിക്കുകയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയുമായിരുന്നു. രോഗിണിയെ പരിശോധിക്കാൻ ഡോക്ടർ എത്തിയപ്പോൾ യുവതി കിടന്നിരുന്ന മുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയതായി ശ്രദ്ധയിൽപ്പെട്ടു.

മുറി തുറന്നപ്പോൾ ജില്ലാ നേതാവ് അകത്തുണ്ടായിരുന്നു. ഈ സംഭവം കുമ്പളയിൽ താമസിക്കുന്ന ആശുപത്രി പ്രസിഡണ്ടിന്റെ വാട്ട്സാപ്പിലാണ് അയച്ചുകിട്ടിയത്. പ്രസിഡണ്ട് വാട്ട്സാപ്പ് സന്ദേശം ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീട് പാർട്ടിയിൽ  നിന്നുതന്നെയുള്ള ചിലർ പ്രസിഡണ്ടിനെ വിളിച്ച് ജില്ലാ നേതാവിന്റെ ലൈംഗിക സംഭവം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ചെങ്കള ആശുപത്രി മുറിയിൽ ലൈംഗിക പീഡനം നടന്ന സംഭവത്തിന്റെ നീജസ്ഥിതി അറിയാൻ ആശുപത്രി  പ്രസിഡണ്ടുമായി ലേറ്റസ്റ്റ് ബന്ധപ്പെട്ടപ്പോൾ, ആദ്യം അത്തരമൊരു സംഭവം താൻ പ്രസിഡണ്ടായ ആശുപത്രിയിൽ നടന്നിട്ടില്ലെന്ന് സിപിഎം പ്രാദേശിക നേതാവായ അധ്യാപകൻ പറഞ്ഞു. വാട്ട്സാപ്പ് സന്ദേശത്തെക്കുറിച്ച് തിരക്കിയപ്പോൾ അത്തരമൊരു സന്ദേശം തന്റെ വാട്ട്സാപ്പിൽ കിട്ടിയിരുന്നുവെന്ന്  ആശുപത്രി പ്രസിഡണ്ട് സമ്മതിച്ചു.

വാട്ട്സാപ്പിൽ ഏതൊരു സന്ദേശം വന്നാലും ആ സന്ദേശത്തിന്റെ ഉറവിടം വിദേശ രാജ്യത്തായാലും കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നിരിക്കെയാണ്  പാർട്ടി നിയന്ത്രണത്തിലുള്ള സ്വകാര്യാശുപത്രിയിൽ നടന്ന ലൈംഗിക പീഡനം സംബന്ധിച്ച് ലഭിച്ച മർമ്മപ്രധാനമായ വാട്ട്സാപ്പ് സന്ദേശം ആശുപത്രി പ്രസിഡണ്ട് നിസ്സാരവൽക്കരിച്ചത് തന്റെ ആശുപത്രിയിൽ താങ്കൾ ഉദ്ദേശിക്കുന്ന  രീതിയിലുള്ള  ലൈംഗിക ആരോപണം നടന്നിട്ടേയില്ലെന്നാണ് റിട്ട. അധ്യാപകൻ കൂടിയായ ആശുപത്രി പ്രസിഡണ്ട് പിന്നീട് ലേറ്റസ്റ്റിനോട് പറഞ്ഞത്. തൽസമയം നടന്നുവെന്ന് പറയുന്ന ലൈംഗിക ആരോപണത്തിൽ ചെങ്കളയിലെയും കാസർകോട്ടെയും ചില സജീവ പാർട്ടി പ്രവർത്തകർ ഉറച്ചു നിൽക്കുകയാണ്.

LatestDaily

Read Previous

യുവതിക്ക് ബ്ലേഡ് മാഫിയാ ഭീഷണി

Read Next

പ്ലാസ്റ്റിക്കിന്റെ പേരിൽ ഉദ്യോഗസ്ഥനും വ്യാപാരിയും തമ്മിൽ പോര്