ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : ഭർത്താവ് ഭാര്യയെ നഗ്നവീഡിയോ കോളുകൾക്ക് നിർബ്ബന്ധിച്ച പരാതിയിൽ നീലേശ്വരം പോലീസ് അന്വേഷണമാരംഭിച്ചു. വാഴുന്നോറൊടി സ്വദേശിനിയായ യുവഭർതൃമതി മടിക്കൈ സ്വദേശിയായ ഭർത്താവിനെതിരെ നീലേശ്വരം പോലീസിൽ സമർപ്പിച്ച പരാതിയിലാണ് ഗുരുതരമായ ആരോപണം. ഭർത്താവ് ആവശ്യപ്പെടുന്ന ഫോൺ നമ്പറുകളിലേക്ക് നഗ്ന വീഡിയോ കോളുകൾ ചെയ്യാൻ വിസ്സമ്മതിച്ചതിന് ക്രൂരമർദ്ദനമേറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ഭർതൃമതിയുടെ പരാതി.
സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഭർത്താവ് ഭാര്യയെ നഗ്ന വീഡിയോ കോളുകൾക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നു. 2022 ഏപ്രിൽ മാസം മുതൽ നീലേശ്വരം പാലായിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനിടെയാണ് സംഭവം. ഭർത്താവിന്റെ പീഡനം സഹിക്കാതെ വന്നതോടെ ഇരുവരും താൽക്കാലികമായി വേറിട്ട് താമസിക്കുകയാണ്.
ഇരുവരും തമ്മിൽ മാനസികമായി അകന്നതോടെയാണ് യുവതി പരാതിയുമായി നീലേശ്വരം പോലീസിലെത്തിയത്. ഗാർഹിക പീഡനത്തിനും, മർദ്ദനത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ ഫോൺ പരിശോധിച്ച് നഗ്ന വീഡിയോ കോളുകളുടെ തെളിവുകൾ ലഭിക്കുകയാണെങ്കിൽ ഭർത്താവിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.