വിട്ട്ല കൂട്ടബലാത്സംഗം; പ്രതികളിൽ മഞ്ചേശ്വരം സ്വദേശികളും

സ്വന്തം ലേഖകൻ

മഞ്ചേശ്വരം: കേരള കർണ്ണാടക അതിർത്തിയായ വിട്്ലയിൽ ദളിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. കർണ്ണാടക മൂടബിദ്രി സ്വദേശിയും മഞ്ചേശ്വരം ബേരിപ്പടവിൽ താമസക്കാരനുമായ അക്ഷയ് ദേവാഡിഗെയുടെ 24,  നേതൃത്വത്തിലുള്ള സംഘമാണ് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ വിട്്ലയിലെ സ്കൂൾ വരാന്തയിൽ ക്രൂരമായി ബലാത്സംഗം ചെയ്തത്.

പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ അക്ഷയ് ദേവാഡിഗെ ബാക്കി നാലുപേരെയും വിളിച്ചു വരുത്തിയ ശേഷം പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പ്രതികൾ സംഘപരിവാർ  പ്രവർത്തകരാണ്. പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ബലാത്സംഗക്കുറ്റം, പോക്സോ, വകുപ്പുകൾ പ്രകാരമാണ് കേസ്.ബായാറിലെ കൊജപ്പ കമലാക്ഷ ബെൽച്ചാട 30, രാജു 30, പെരുവായ് ജയപ്രകാശ് 30, ബായാർ സുകുമാര ബെൽച്ചാട 39, എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

അഞ്ച് പേർ മാനഭംഗത്തിനിരയാക്കിയ പെൺകുട്ടി അവശയായാണ് വീട്ടിൽ തിരിച്ചെത്തിയത്. രക്ഷിതാക്കളോട് താൻ മാനഭംഗത്തിനിരയായ വിവരം പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുറ്റകൃത്യം നടന്നത് കർണ്ണാടക വിട്്ല പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് വിട്്ല പോലീസ് കേസെടുത്തത്. കർണ്ണാടക സ്വദേശികളും കേരളീയരുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ബലാത്സംഗക്കേസിലെ പ്രതികൾ.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് സ്വത്ത് കൈമാറ്റം നിക്ഷേപകർ ആശങ്കയിൽ

Read Next

സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി തെരഞ്ഞെടുപ്പിനെതിരെ വിമർശനം