മസാജ് കേന്ദ്രത്തിലെ ലൈംഗിക തിരുമ്മൽ ഇതര സംസ്ഥാന യുവതികളുടെ പരിലാളനത്തിന് ആവശ്യക്കാരേറെ

പാലയാട് രവി

തലശ്ശേരി: പട്ടണ മധ്യത്തിൽ നഗരസഭയുടെ ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന തിരുമ്മൽ, ഉഴിച്ചൽ കേന്ദ്രത്തിൽ സന്ധ്യ മയങ്ങിയാൽ കളി മാറും. ഇതിനാൽ ഈ സമയം എന്നും തിരക്കോട് തിരക്കാണ്. പ്രമുഖരായ പല വ്യക്തികളും ഇടവിട്ട ദിവസങ്ങളിൽ ഇവിടെ ഇടപാടുകാരായി വന്നു പോവാറുണ്ട്.

പീഡന പരാതിയെ തുടർന്ന് സ്ഥാപനത്തിലെ രജിസ്ട്രാർ പോലിസ് കസ്റ്റഡിയിലെടുത്തു. വിശദ വിവരം പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ. മസാജ് സമയം വിശ്വസ്തരായ ഇടപാടുകാർക്ക് മാത്രമേ അകത്ത് പ്രവേശനമുള്ളൂ. പിന്നെ ക്ലീനിംഗ് സ്റ്റാഫിന് കയറാം. നാടറിയുന്ന സമ്പന്നന്മാർ മുതൽ സാധാരണ തൊഴിലാളികൾ വരെ ഒന്ന് തിരുമ്മി ഉഴിയാൻ ഇവിടെയെത്താറുണ്ട്.

ഒരു ദിവസത്തേക്ക് 2000 രൂപയാണ് നിരക്ക്: 5 ദിവസത്തേക്ക് 5000 ത്തിന്റെ  പാക്കേജുമുണ്ട്. ഇതര സംസ്ഥാന യുവതികളുടെ കര പരിലാളനത്തിനാണ്, ആവശ്യക്കാരേറെ. ഹാപ്പി ഫിനിഷിങ്ങ് നടന്നാൽ 500 രൂപ ടിപ്പുണ്ട്. അത് നടക്കാത്തതിനാലാണ് കഴിഞ്ഞ ദിവസം ഇടപാടുകാരൻ ഇടഞ്ഞത്.  .ഇവിടെ അടുത്തിടെ ജോലിക്കെത്തിയ ആലപ്പുഴ സ്വദേശിനിയായ 45 കാരിയുടെ പരാതിയിൽ അറസ്റ്റിലായ മാനേജരും  ഇടപാടുകാരനും ജയിലിലാണ്.

മാനേജർ കോട്ടയം നെടുംകണ്ടം സ്വദേശി അനന്തു 26, ഇൗ കേന്ദ്രത്തിൽ മസ്സാജിനെത്തിയ പാറാൽ ചെമ്പ്രയിലെ ബേബി കൃപയിൽ റജിലേഷ് 29, എന്നിവരെയാണ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത് .തടഞ്ഞു വെക്കൽ, പീഡന ശ്രമം, തുടങ്ങി അഞ്ചോളം വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. നെടുങ്കണ്ടം സ്വദേശിയും കണ്ണൂർക്കാരനും പാർട്ടണർമാരായാണ് മസാജ് കേന്ദ്രം ആരംഭിച്ചത്.

LatestDaily

Read Previous

ഭീമ ജ്വല്ലറിയും കാഞ്ഞങ്ങാട്ട് കാലുറപ്പിക്കുന്നു

Read Next

ഫാഷൻ ഗോൾഡ് പ്രതികളുടെ സ്വത്തുക്കൾ ഉടൻ കണ്ടുകെട്ടും