ആരുടെ കൂടെയും  ഒളിച്ചോടിയിട്ടില്ലെന്ന് സഫ്്വാന

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : താൻ ആരുടെ കൂടെയും ഒളിച്ചോടിയിട്ടില്ലെന്നും ഭർത്താവിന്റെ പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ വീടുവിട്ടതാണെന്നും പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ നിന്നും വീടുവിട്ട പ്രവാസിയുടെ ഭാര്യ സഫ്്വാന. സഫ്്വാന യൂട്യൂബ് വ്ലോഗറോട് നടത്തിയ വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഭർത്താവിനും കുടുംബത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് സഫ്്വാന ഉന്നയിച്ചിരിക്കുന്നത്.

ഭർതൃഗൃഹത്തിൽ നേരിട്ട കടുത്ത ശാരീരിക പീഡനങ്ങൾ സഹിക്കാതെ വന്നപ്പോഴാണ് താൻ ഭർതൃഗൃഹത്തിൽ നിന്നും രക്ഷപ്പെട്ടതെന്നും യുവതി അവകാശപ്പെടുന്നു. താൻ ആരുടെയും കൂടെ ഒളിച്ചോടിയിട്ടില്ലെന്നും ശ്രീഹരി തന്റെ സുഹൃത്ത് മാത്രമാണെന്നും അവകാശപ്പെട്ട സഫ്്വാന ശ്രീഹരി തന്നെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും സംഭവത്തിന് ശേഷം സുഹൃത്തിനെ കണ്ടിട്ടില്ലെന്നും ശ്രീഹരിയെ കൊന്നുകളഞ്ഞതായി സംശയിക്കുന്നുവെന്നും ആരോപിക്കുന്നു.

താൻ ഭർത്താവിന്റെ പണവും സ്വർണ്ണവും തട്ടിയെടുത്തിട്ടില്ലെന്നവകാശപ്പെടുന്ന യുവതി ഭർത്താവ് തന്റെ സ്വർണ്ണം പിടിച്ചുവെച്ചിരിക്കുകയാണെന്നും ആരോപിക്കുന്നു. തന്നെ മകനെയും ഭർതൃഗൃഹത്തിൽ പൂട്ടിയിട്ടിരുന്നുവെന്നും അവിടെ നിന്നും താൻ രക്ഷപ്പെടുകയായിരുന്നുവെന്നും സഫ്്വാന അവകാശപ്പെടുന്നു.

മകനെ താൻ ഉപേക്ഷിച്ചതല്ലെന്നും ഭർതൃവീട്ടുകാർ തട്ടിയെടുത്തതാണെന്നും പറയുന്ന ശബ്ദ സന്ദേശത്തിൽ മകന് വേണ്ടി നിയമ നടപടികളുമായി ഏതറ്റംവരെയും പോകുമെന്നും യുവതി  അവകാശപ്പെടുന്നു. അതേസമയം പുറത്തുനിന്നും പൂട്ടിയ മുറിയിൽ നിന്നും സഫ്്വാന പുറത്തുകടന്നതെങ്ങനെയെന്നതിൽ ഉത്തരം ലഭിച്ചിട്ടില്ല. ശ്രീഹരി നെഞ്ചിൽ പച്ചകുത്തിയ പേര് സഫ്്വാനയെന്ന പേരാണെന്ന ആരോപണം യുവതി നിഷേധിച്ചു.

LatestDaily

Read Previous

അവയവദാനത്തിന്റെ പേരിൽ  പണം തട്ടിയ കാസർകോട്  സ്വദേശി  പിടിയിൽ

Read Next

ഡോക്ടർ  ക്ലിനിക്കിനുള്ളില്‍  തൂങ്ങി മരിച്ച നിലയില്‍