കഴുത്തറുക്കുമ്പോൾ സതീശന്റെ മോതിരവിരലിൽ ദേവിക കടിച്ചു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബ്യട്ടീഷൻ യുവതി ബാര മുക്കുന്നോത്തെ ദേവികയെ 34, പുതിയകോട്ടയിലെ ഹോട്ടൽ മുറിയിൽ കാമുകൻ സതീശൻ കഴുത്തറുക്കുമ്പോൾ  ദേവിക പ്രാണരക്ഷാർത്ഥം സതീശന്റെ വലതുകൈയ്യുടെ മോതിര വിരലിൽ ശക്തിയായി കടിച്ചു. മുറിഞ്ഞ കൈവിരൽ പ്ലാസ്റ്റർ കൊണ്ട് മൂടിയ നിലയിലാണ്  ദേവികയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയുമായി സതീശൻ ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരായത്.

കാസർകോട് മുളിയാർ ഗ്രാമത്തിലെ ബോവിക്കാനം കൈലാസം വീട്ടിൽ ഭാസ്കരന്റെ മകനാണ് സതീശനെന്ന് വിളിക്കുന്ന സതീഷ് ഭാസ്കരൻ. ദേവികയ്ക്കും സതീശ് ഭാസ്കരനും ഒരേ പ്രായമാണ് 34 വയസ്സ്. ഭാര്യയും ഒരു കൊച്ചുകുട്ടിയുമുള്ള  സതീശന്റെ കുടുംബ ജീവിതത്തിൽ ദേവിക എന്നും തടസ്സമായി നിൽക്കുമെന്ന് കാലേക്കൂട്ടി മനസ്സിലാക്കിയാണ് പ്രതി സതീശൻ ദേവികയെ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

കൊലയ്ക്ക് മെയ് 16-ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിക്കാണ് സതീശൻ ദേവികയെ ഹോട്ടൽ മുറിയിലെ 306-ാം നമ്പർ മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൈയ്യിലും ശരീരത്തിലും പറ്റിയ രക്ത ക്കറ മുറിയിൽ തന്നെ കഴുകിയ ശേഷം േവികയുടെ 2 സെൽഫോണുകളും മുറി പൂട്ടി ചാവിയുമായാണ് സതീശൻ വൈകിട്ട് 3.30 മണിക്ക് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ മുന്നിൽ  ഹാജരായി ഞാൻ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന വിവരം വെളിപ്പെടുത്തിയത്.

സതീശന്റെ മുറിഞ്ഞ മോതിര വിരൽ പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണിച്ച് ചികിത്സിച്ച് കേസ് രേഖകളിൽ ഉൾപ്പെടുത്തി. സതീശനെ കോടതിയിൽ ഹാജരാക്കുമ്പോൾ പോലീസ് ഹോസ്ദുർഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

പ്രതിയ്ക്ക് ഒരു തരത്തിലും ജാമ്യം നൽകരുതെന്നും കേസ്സന്വേഷണത്തെ അത് ഗുരുതരമായി ബാധിക്കുമെന്നും റിമാന്റ് റിപ്പോർട്ടിലുണ്ട്. 4 ദിവസം  ചോദ്യം ചെയ്യലിന് കോടതി പോലീസ്  കസ്റ്റഡിയിൽ വിട്ടു കൊടുത്ത സതീശനെ പോലീസ് വീണ്ടും തിരികെ കോടതിയിൽ ഹാജരാക്കി. കോടതി മെയ് 31 വരെ പ്രതിയെ ജുഡീഷ്യൽ കസ്റ്റിഡിയിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. 31-ന് പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണം. 

LatestDaily

Read Previous

ആശാലതയ്ക്കെതിരായ പരാതി മൂന്നംഗ അന്വേഷണ കമ്മീഷന്

Read Next

അധ്യാപകന്റെ തിരോധാനം എങ്ങുമെത്തിയില്ല