ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: വികസനം പൊതുജന നന്മയാണെങ്കിലും വികസനം ദ്രോഹമായിത്തീർന്ന കഥയാണ് കാഞ്ഞങ്ങാട് തോയമ്മൽ സ്വദേശി രത്നാകരന്റേത്. പുതിയ കോട്ടയിൽ തേയില വ്യാപാരം നടത്തുന്ന ഇദ്ദേഹത്തിന്റെ വീടെന്ന സ്വപ്നം തകർത്തത് നിർദ്ദിഷ്ട കോവളം-ബേക്കൽ ജലപാതയാണ്. ദേശീയപാതയോരത്തെ വീടും സ്ഥലവും ദേശീയപാതാ വികസനത്തിനായി സർക്കാർ ഏറ്റെടുത്തപ്പോൾ, കിട്ടിയ തുകയുപയോഗിച്ചാണ് രത്നാകരൻ മറ്റൊരു സ്ഥലം വാങ്ങി വീടുവെച്ചത്. ഈ വീടുനിർമ്മാണം പൂർത്തീകരിക്കാനൊരുങ്ങുന്നതിനിടയിലാണ് പുതിയ വീടിന്റെ സ്ഥലം നിർദ്ദിഷ്ട ജലപാതയിലാണെന്ന വിവരം പുറത്തുവന്നത്.
കാരാട്ടുവയലിന് സമീപം രത്നാകരൻ നിർമ്മിച്ച പുതിയ വീട് നിർദ്ദിഷ്ട ബേക്കൽ-കോവളം ജലപാതയുടെ പരിധിയിലാണെന്ന വാർത്ത പുറത്തുവന്നതോടെ തലയിൽ വെള്ളിടി വീണ അവസ്ഥയിലാണ് 75-കാരനായ രത്നാകരനും ഭാര്യ അനിതയും പ്രവാസ ജീവിതത്തിനിടെ സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ടാണ് ഇദ്ദേഹം ജില്ലാ ആശുപത്രിക്ക് സമീപം ദേശീയപാതയോരത്ത് വീടുവെച്ചത്. മൂന്ന് ദശാബ്ദത്തോളം താമസിച്ചിരുന്ന ഭവനവും ഭൂമിയും ദേശീയപാതാവികസനത്തിനായി വിട്ടുകൊടുത്തതിനെത്തുടർന്ന് പുതിയ വീട് പണിതുവെങ്കിലും വാർധക്യകാലത്ത് പുതിയ വീട്ടിൽ ജീവിക്കാനാകുമോയെന്ന ആശങ്കയിലാണിദ്ദേഹം.