ബോംബ് സ്ഫോടനത്തിൽ ബിജെപി പ്രവർത്തകന്റെ കൈകൾ ചിതറി

സ്വന്തം ലേഖകൻ

തലശ്ശേരി: എരഞ്ഞോളിപ്പാലത്തിനടുത്ത കച്ചു ബ്രത്ത് താഴെ ഇന്ന് പുലർച്ചെ ആളൊഴിഞ്ഞ പറമ്പിനരികിൽ നടന്ന സ്ഫോടനത്തിൽ സജീവ ബി.ജെ.പി.പ്രവർത്തകനായ യുവാവിന്റെ  ഇരു കൈപ്പത്തികളും ചിതറി. കച്ചുമ്പ്രത്ത് താഴെ ശ്രുതി നിവാസിൽ മോഹനന്റെ  മകൻ വിഷ്ണുവിനാണ് 20, ഗുരുതരമായി പരിക്കേറ്റത്. യുവാവിന്റെ വീടിന് സമീപത്തെ പറമ്പിലായിരുന്നു സ്ഫോടനം.

ഒരു കൈയ്യുടെ കൈപ്പത്തി പൂർണ്ണമായും, രണ്ടാമത്തെ കൈയ്യുടെ വിരലുകളും അറ്റു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശു പതിയിൽ പ്രവേശിപ്പിച്ചു പിന്നീട് കോഴിക്കോട്ടേക്ക് മാറ്റി. വിവരമറിഞ്ഞ് തലശ്ശേരി പോലീസ് സ്ഥലത്തെത്തി. സ്ഫോടന സ്ഥലത്ത് ആരെയും പ്രവേശിപ്പിക്കുന്നില്ല. ഇവിടെ രക്തവും മാംസക്കഷണങ്ങളും കാണപ്പെട്ടു.

പോലീസ് പരിശോധനയിൽ പൊട്ടാത്ത ഒരു നാടൻ ബോംബ് കണ്ടെടുത്തിട്ടുണ്ട്. സഫോടന സംഭവ സമയം അപകടത്തിനിരയായ യുവാവ് മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

വിഷ്ണുവിന്റ മൊഴിയും ഉടൻ രേഖപ്പെടുത്തും . സംഭവ സ്ഥലത്ത് ഫോറൻസിക്ക് ഉദ്യോഗസ്ഥരും ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും എത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമെന്നാണ് പോലീസ് സംശയിക്കുന്നു. ഉഗ്ര മാരകശേഷിയുള്ള നാടൻ ബോംബാണ് പൊട്ടിത്തെറിച്ചതെന്നും അനുമാനിക്കുന്നു. കഴിഞ്ഞ ദിവസം ഉത്സവ സ്ഥലത്ത് പോലീസിനെ ശകാരിച്ചതും നേരത്തെ നടന്ന അടിപിടി, തുടങ്ങി നാലോളം കേസുകളിലും യുവാവ് പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി.

LatestDaily

Read Previous

ഭക്തിയുടെ പരീക്ഷണശാല

Read Next

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു