പകൽ മോഷ്ടാവിനായി തെരച്ചിൽ

കരിന്തളം: തോളേനി മുത്തപ്പൻ ക്ഷേത്ര പരിസരത്ത് ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. ഓമച്ചേരിയിലെ പി. ലക്ഷ്മികുട്ടിയമ്മയുടെ 75, തോളേനിയിലുള്ള വീട്ടിലാണ് കവർച്ചനടന്നത്.. രാവിലെ എട്ടര മണിയോടെ പറമ്പിൽ റബർ പാൽ ശേഖരിക്കാൻ പോയ സമയത്താണ് വീട്ടിൽ കവർച്ച നടന്നത്. വീടും ഗെയിറ്റും പൂട്ടിയിരുന്നു. പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കിടക്കയുടെ അടിയിൽ സൂക്ഷിച്ച മൂന്നു പവനും 22000 രൂപയും മോഷ്ടിച്ചു.

നീലേശ്വരം എസ് ഐ ടി. വൈശാഖ് പോലീസ് ഉദ്യോഗസ്ഥരായ പി.കെ.ആനന്ദ കൃഷ്ണൻ. പ്രദീപൻ കോ തോളി . കുഞ്ഞബ്ദുളനങ്ങാരത്ത് . എൻ. മഹേഷ് . വിപിൻ കുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃതം നൽകി. കാസർകോട് നിന്നും വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും ഉന്നത തരായ വിദഗ്ദരും സ്ഥലത്തെത്തി. സിപിഎം നേതാക്കളായ പാറക്കോൽ രാജൻ. കയനി മോഹനൻ.എം.വി.രതീഷ് വരയിൽ രാജൻ. പഞ്ചായത്തംഗം ടി.എസ്.ബിന്ദു എന്നിവർ കവർച്ചനടന്ന വീട് സന്ദർശിച്ചു. ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതിയിൽ കേസ്സെടുത്ത നീലേശ്വരം പോലീസ് മോഷ്ടാവിനായി അന്വേഷണം ഊർജ്ജിതമാക്കി.

LatestDaily

Read Previous

കർണാടകയിൽ രണ്ട് പേരെ കൊന്ന കടുവയെ വനംവകുപ്പ് പിടികൂടി

Read Next

ഉത്തരം നല്‍കാതെ മണിക്കൂറുകളോളം സംസാരിക്കാന്‍ പഠിച്ചു; മോദിയെ പരിഹസിച്ച് സ്റ്റാലിന്‍