ലൈംഗികാപവാദം ആരോപിച്ച് മർദ്ദനമേറ്റ അമ്പതുകാരൻ ആത്മഹത്യ ചെയ്തു

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : മകളുടെ പ്രായമുള്ള വിദ്യാർത്ഥിനിക്ക് ഉടുമുണ്ട് പൊക്കിക്കാണിച്ചുവെന്ന തെറ്റിദ്ധാരണയിൽ പെൺകുട്ടിയുടെ പിതാവും പിതൃസഹോദരനും ചേർന്ന് വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ച അമ്പതുകാരൻ ആത്മഹത്യ ചെയ്തു. ഉപ്പിലിക്കൈ മേനിക്കോട്ട് സ്വദേശി മനോഹരനാണ് 50, ഇന്ന് പുലർച്ചെ വീട്ടുപറമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തയ്യൽ തൊഴിലാളിയായ മനോഹരന്റെ മകളുടെ സഹപാഠിയായ പെൺകുട്ടിക്ക് നേരെ മനോഹരൻ ഉടുമുണ്ട് പൊക്കിക്കാണിച്ചുവെന്ന് ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം പെൺകുട്ടിയുടെ പിതാവ് ജയനും, പിതൃസഹോദരൻ ജിജിയും വീട്ടിൽക്കയറി മനോഹരനെ ക്രൂരമായി മർദ്ദിച്ചത്. ഉടുമുണ്ട് പൊക്കിക്കാണിച്ചുവെന്ന് പറയുന്നത് നവവത്സര ദിനത്തിന്റെ തലേന്നാളാണ്. പെൺകുട്ടി സംഭവം വീട്ടിൽ അറിയിച്ചത് ഇന്നലെയാണെന്ന് പറഞ്ഞാണ് മനോഹരനെ ഇന്നലെ രണ്ടംഗ സംഘം വീട്ടിൽക്കയറി മർദ്ദിച്ചത്.

മനോഹരൻ എന്ന മനു  ദൂരക്കാഴ്ചയില്ലാത്ത ആളാണെന്ന് നാട്ടുകാർ പറയുന്നു. മർദ്ദനവും മരണവും മേനിക്കോട് ഉപ്പിലിക്കൈ പ്രദേശത്ത് നാട്ടുകാരിൽ നടുക്കമുണ്ടാക്കിയിട്ടുണ്ട്. മനുവിന്റെ ആത്മഹത്യ സംബന്ധിച്ച് ഹൊസ്ദുർഗ്ഗ് പോലീസ് ഒരു കേസ്സ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

LatestDaily

Read Previous

‘കിസി കാ ഭായ് കിസി കി ജാൻ’; ഔദ്യോഗിക റിലീസിനു മുന്നെ ടീസർ ഓൺലൈനിൽ

Read Next

അമ്മയും കുഞ്ഞും ആശുപത്രിയിൽ പട്ടാപ്പകൽ ലക്ഷം രൂപയുടെ കവർച്ച