വിദ്യാർത്ഥിനിയെ നിലത്തെറിഞ്ഞു,  ക്രൂരതയ്ക്ക് പിന്നിൽ മഞ്ചേശ്വരം സ്വദേശി അബൂബക്കർ  സിദ്ദിക്ക്

കാസർകോട്: റോഡുവക്കിൽ നിൽക്കുകയായിരുന്ന മദ്രസ വിദ്യാർത്ഥിനിയെ യുവാവ് എടുത്ത് നിലത്തെറിഞ്ഞു. കാസർകോട് മഞ്ചേശ്വരം ഉദ്യാവറിൽ രാവിലെ ഏഴുമണിയോടെയാണ് സംഭവം. കുഞ്ചത്തൂർ സ്വദേശി അബൂബക്കർ സിദ്ദിക്കാണ് ഒൻപതുകാരിയോട് കൊടുംക്രൂരത ചെയ്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡുവക്കിൽ  കൂട്ടുകാർക്കൊപ്പം നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഒരു പ്രകോപനവും കൂടാതെയാണ് ഇയാൾ എടുത്ത് നിലത്തെറിഞ്ഞത്. സാവധാനം കുട്ടിയുടെ അടുത്തേക്ക് നടന്നെത്തിയശേഷം എടുത്ത് ശക്തമായി നിലത്തെറിയുകയായിരുന്നു. അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തിരികെ നടന്നുപോവുകയും ചെയ്തു.

ഇയാൾ കുട്ടിയുടെ അയൽവാസിയാണ്. കുട്ടി ആശുപത്രിയിലാണ്. കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ കസ്റ്റഡിയിലെടുത്തതും. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് ആറ് വയസുകാരനായ ബാലനെ യുവാവ് തൊഴിച്ച് തെറിപ്പിച്ച സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പാണ് പുതിയ സംഭവം.

LatestDaily

Read Previous

കോണ്‍ഗ്രസ് വിടാനുള്ള തീരുമാനത്തിലുറച്ച്  സി.കെ. ശ്രീധരൻ

Read Next

പ്രിയ വർഗീസിന് തിരിച്ചടി; നിയമനപ്പട്ടിക പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി