കൂട്ട ബലാത്സംഗം: ഒരാൾ അറസ്റ്റിൽ

കാസര്‍കോട്:  വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിൽ 17 കാരിയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കട ഉടമയും ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനുമായ അബ്ദുല്‍ ഹക്കീമിനെയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇനി അഞ്ചു പേര്‍ കൂടി പിടിയിലാവാനുണ്ട്.   ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 17 കാരിയെ കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കി പീഡനത്തിനിരയാക്കുകയും പലര്‍ക്കും  കാഴ്ചവക്കുകയും ചെയ്തുവെന്നാണ് കേസ്.

കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ലോക്കല്‍ പോലീസില്‍ നിന്ന്  അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയത്. പരാതിയില്‍ ആകെ 13 പേര്‍ക്കെതിരെയാണ് പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുള്ളത്. നേരത്തെ ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിൽ  അബ്ദുല്‍ മുബശിറുല്‍ അറഫാത്ത്  23, കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിൽ പി ശഫീഖ് 34, ടിഎസ് മുഹമ്മദ് ജാബിര്‍ 28, അബ്ദുസ്സമദ് 40, ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിൽ  അന്‍സാറുദ്ദീന്‍ 29, മുഹമ്മദ് ജലാലുദ്ദീന്‍ 33, വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ സുഹൈല്‍ 20, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 31ന് പെണ്‍കുട്ടിയെ കാണാതാവുകയും  അന്വേഷിക്കുന്നതിനിടയില്‍ ഒരു ദിവസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുകയും പീന്നീടും കാണാതാവുകയും ചെയ്തതായി കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലെ ലോഡ്ജുകളിലെത്തിച്ചാണ് പീഡിപ്പിച്ചതെന്ന്  പെണ്‍കുട്ടി മൊഴി നല്‍കി.

അതിനിടെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇരയായ പെണ്‍കുട്ടി, വീട്ടില്‍ പോകണമെന്ന് വാശിപിടിക്കുകയും സംരക്ഷണ കേന്ദ്രം ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കിലും, കൈക്കും കാലിനും പോറലേറ്റ് ശ്രമം വിഫലമാവുകയായിരുന്നു. പെണ്‍കുട്ടി  കേസുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്നത് ക്രൈം ബ്രാഞ്ചിനെ  കുഴക്കുന്നുണ്ട്.

LatestDaily

Read Previous

വിനോദ്കുമാർ മുൻകൂർ ജാമ്യ ഹരജി നൽകി

Read Next

ഡോക്ടറുടെ ആത്മഹത്യ: 5 പേർ കസ്റ്റഡിയിൽ