ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ ആറുമാസക്കാലമായി ന്യായാധിപനില്ല. ഈ കോടതിയിൽ വിചാരണ നടപടികൾ കാത്ത് കെട്ടിക്കിടക്കുന്നത് 5600 കേസ്സുകളാണ്. ഈ കോടതിയിലുണ്ടായിരുന്ന മജിസ്ട്രേറ്റ് ബി. കരുണാകരൻ സ്ഥലം മാറിപ്പോയിട്ട് മാസം 6 കഴിഞ്ഞു.
2022 മെയ് മാസത്തിലാണ് മജിസ്ട്രേറ്റ് ബി. കരുണാകരൻ ഈ കോടതിയിൽ 3 വർഷം പൂർത്തിയാക്കിയതിനാൽ കാസർകോട് ലീഗിൽ സെല്ലിൽ ചുമതലയേറ്റ് സ്ഥലം മാറിപ്പോയത്. ജില്ലയിൽ ഏറെ കേസ്സുകൾ കൈകാര്യം ചെയ്യുന്ന സുപ്രധാന കോടതിക്കാണ് ഈ ദുർഗ്ഗതി.
പ്രധാനപ്പെട്ട ക്രിമിനൽ കോടതിയാണ് നാഥനില്ലാതെ ആറുമാസങ്ങൾ പിന്നിട്ടത്. കാസർകോട് ജില്ലയിൽ ഒരു കോടതിയിലും നിലവിൽ പബ്ലിക് പ്രോസിക്യൂട്ടർമാരില്ല. ഹോസ്ദുർഗ്ഗിൽ ആകെയുണ്ടായിരുന്ന പബ്ലിക് പ്രോസിക്യൂട്ടർ മുൻസിഫായി നിയമനം ലഭിച്ച് പോയതിന് ശേഷം. പുതിയ അസിസ്റ്റന്റ് പബ്ലിക് പോസിക്യൂട്ടർമാർ ആരെയും ജില്ലയിൽ ഇതുവരെ നിയമിച്ചതുമില്ല.