പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കും: യുവതി

സ്റ്റാഫ്  ലേഖകൻ

ചെറുവത്തൂർ: ഫാമേഴ്സ്  ബാങ്ക് എംഡി ബാങ്കിനകത്തെ സ്വന്തം കാബിനിൽ ലൈംഗിക ആവശ്യത്തിന് ക്ഷണിച്ചുവെന്ന കേസ്സിന്റെ അന്വേഷണം  ഇഴഞ്ഞുനീങ്ങുകയാണ്. ഈ കേസ്സിന്റെ തുടക്കത്തിൽ തന്നെ ചന്തേര പോലീസ് നടത്തിവരുന്ന അഡ്ജസ്റ്റുമെന്റുകൾ ഇതിനകം ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.

കേസ്സിൽ ഒളിവിൽപ്പോയ പ്രതി ഫാമേഴ്സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ, പി.കെ. വിനയകുമാറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ പോലീസ് ഒളിച്ചുകളിക്കുകയാണ്. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ വിനയകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചുവെങ്കിലും, പ്രതിക്ക് ഇന്നുവരെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടില്ല.

പ്രതി നാലുദിവസം തിരുവനന്തപുരത്ത് ഒളിവിലുണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ നാട്ടിൽ തന്നെയുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് രംഗത്തുവരുന്നില്ലെങ്കിൽ, ചന്തേര പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിക്കുമെന്ന് പ്രതിയുടെ ലൈംഗിക പീഡനത്തിനിരയായ ഇരയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. ഇരയായ യുവതി ” ഒരു ഏട്ടനോട്” ഈ കേസ്സിന്റെ യാഥാർത്ഥ്യങ്ങൾ വിവരിച്ചുകൊണ്ടുള്ള ഫോൺ സന്ദേശം ഇതിനകം പ്രതികളുമായി ബന്ധപ്പെട്ടവരുടെ കൈകളിലെത്തിയിട്ടുണ്ട്.

LatestDaily

Read Previous

വെസ്റ്റ് ബംഗാള്‍-ലോകമാന്യതിലക് ഷാലിമാര്‍ എക്‌സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ല

Read Next

സത്യപ്രതിജ്ഞാ ലംഘനം; മേയർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി