പ്രകൃതിവിരുദ്ധ ലൈംഗീകപീഡനം: ബാര്‍ബര്‍ തൊഴിലാളി റിമാന്റിൽ

കാഞ്ഞങ്ങാട്: : ബാര്‍ബര്‍ ഷോപ്പിലേക്ക് മുടിമുറിക്കാനെത്തിയ  ആറാം തരം വിദ്യാര്‍ത്ഥിയെ  പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കിയ ദല്‍ഹി സ്വദേശിയായ ബാര്‍ബര്‍ഷോപ്പ് തൊഴിലാളി റിമാന്റിൽ. ദല്‍ഹി നോര്‍ത്ത് ഈസ്റ്റിലെ മുസ്തഫാബാദ് സ്വദേശി മുഹമ്മദ് റിസ്വാന്റെ മകന്‍ അര്‍ബാസിനെയാണ് 21, നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

മുടിമുറിക്കാന്‍ വന്ന 12 വയസുകാരനെ ഷോപ്പിലെ രഹസ്യ മുറിയില്‍ തലയില്‍ ഷാമ്പൂ തേച്ച് പിടിപ്പിച്ച ശേഷം ബാര്‍ബര്‍ പിഡീപ്പിക്കുകയായിരുന്നു. ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥി വീട്ടിലെത്തി രക്ഷിതാക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെത്തി അര്‍ബാസിനെ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. സംഭവമറിഞ്ഞ് ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അര്‍ബാസിനെ കസ്റ്റഡിയിലെടുത്തു.

തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ അര്‍ബാസിനെതിരെ പോക്‌സോ കുറ്റം ചുമത്തി ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ജഡ്ജി പ്രതിയെ റിമാന്റ് ചെയ്തു. ഒരുമാസം മുമ്പാണ് ഈ ബാര്‍ബര്‍ഷോപ്പ് പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ജോലിക്കാരനായെത്തിയ അര്‍ബാസ് മുണ്ടോട്ട് വാടകമുറിയിലാണ് താമസം.

LatestDaily

Read Previous

വിദ്യാർത്ഥിനിയുടെ ആത്മഹത്യ കുറിപ്പുകളൊന്നും  കണ്ടുകിട്ടിയില്ല

Read Next

പതിനേഴുകാരിയെ വിവാഹം കഴിച്ച ഭർത്താവിനെതിരെ പോക്സോ