കൂട്ട ബലാത്സംഗം; നീലേശ്വരം സ്വദേശികൾ റിമാന്റിൽ

കണ്ണൂർ .നഗരത്തിൽ തൊഴിൽ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി  ക്രൂരമായ കൂട്ടബലാൽസംഗത്തിനിരയാക്കിയ കേസിൽ   തമിഴ് യുവതിയുൾപ്പെടെ മൂന്ന് പേർ റിമാന്റിൽ. തമിഴ്നാട് ഈ റോഡ് സ്വദേശിനിയും ചാലക്കുന്നിൽ താമസക്കാരിയുമായ പാറക്കൽ മലർ 39, നീലേശ്വരം താനക്കര ഹൗസിൽ പി. വിജേഷ് 42, നീലേശ്വരം പേരോൽ സ്വദേശി എം.മുസ്തഫ 42, എന്നിവരെയാണ് എ.സി.പി.ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ സിറ്റി സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ കെ.രാജീവ് കുമാറും ,എ സി.പി.യുടെ സ്ക്വാഡംഗങ്ങളും ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്. ആഗസ്ത്  28-നാണ് സംഭവം നടന്നത്. തമിഴ്നാട് ഈറോഡ് സ്വദേശിനിയായ 32 കാരി  ഭർതൃമതിയാണ് ക്രൂരമായ പീഡനത്തിനിരയായത്.

ഇക്കഴിഞ്ഞ ആഗസ്ത് 27-ന് രാവിലെതൊഴിൽ നൽകാമെന്ന് പറഞ്ഞ്ചാലക്കുന്നിൽ   മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ  ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു. ഇതിനിടെ  സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ  സംഘം പീഡിപ്പിക്കുകയായിരുന്നു. 28-ന് രാത്രി വരെ  സംഘം ക്വാട്ടേർസിൽ   പീഡിപ്പിച്ചതായി യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  തമിഴ് നാട് സ്വദേശികളായ മലർ, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്. അന്വേഷണത്തിനിടെയാണ് പ്രതികൾ പോലീസ് പിടിയിലായത്. കൂട്ട ബലാത്സംഗത്തിനിരയായ യുവതി കടുത്ത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

LatestDaily

Read Previous

ഗുളികകളുമായി യുവാവ് പിടിയിൽ

Read Next

യുവതി കിണറ്റിൽ മരിച്ച നിലയിൽ