ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂര്‍: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു.രാമന്തളി ശങ്കര നാരായണ ക്ഷേത്രത്തിന്റെ ഉപദേവാലയമായ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിപ്പൊളിച്ച് പണം കവർന്നത്.
ഇന്നലെ വൈകുന്നേരമാണ് ജീവനക്കാര്‍ ക്ഷേത്രത്തിന്റെ റോഡരികിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്.മറ്റൊരു ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തി. തുടര്‍ന്ന് ക്ഷേത്രം മാനേജര്‍ ടി.എം.സത്യനാരായണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ശ്രീകൃഷ്ണ ജയന്തിക്ക് ശേഷം ഭണ്ഡാരം തുറന്നിരുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് ദേശീയ പാതയിൽ എടാട്ട് ജുമാ മസ്ജിദിന്റെ ഭണ്ഡാരവും കവർന്നിരുന്നു.
കുപ്രസിദ്ധ ഭണ്ഡാര മോഷ്ടാവ് തെക്കീൽ ബാബു എന്ന കോറോം കോക്കോട്ടെ സുരേഷ് ബാബു 44, ജയിലിൽ നിന്നിറങ്ങിയ ശേഷം തുടർച്ചയായി ക്ഷേത്രത്തിൽ കവർച്ച നടക്കുന്നത് പതിവായിട്ടുണ്ട്.
ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിലെ അയ്യപ്പക്ഷേത്തിലും മുത്തപ്പൻകാവിലും മാവുങ്കാലിലെ ക്ഷേത്ര ഭണ്ഡാരവും കവർന്നിരുന്നു കേസെടുത്തപോലീസ് അന്വേഷണത്തിൽ മോഷ്ടാവായ തെക്കീൽ ബാബുവിന്റെ മോഷണ ദൃശ്യങ്ങൾ ഇൻസ്പെക്ടർ കെ.പി.ഷൈനിനും സംഘത്തിനും ലഭിച്ചിരുന്നു.നേരത്തെ പയ്യന്നൂർ എടാട്ടെ മഹാവിഷ്ണു ക്ഷേത്ര കവർച്ചയിൽ ഇയാൾ പയ്യന്നൂർ പോലീസിന്റെ പിടിയിലായിരുന്നു.