കൊവ്വൽപ്പള്ളി കെട്ടിടം നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്: ബസ്സ് ഡ്രൈവർമാരും കണ്ടക്ടർമാരും രാത്രി താമസിക്കുന്ന കൊവ്വൽപ്പള്ളിയിലെ കെട്ടിടം നിരീക്ഷണത്തിൽ. കൊവ്വൽപ്പള്ളിയിലെ പ്രവാസിയുടെ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ചീമേനി സ്വദേശിനിയായ പതിനേഴുകാരി വിദ്യാർത്ഥിനിയെ ആഗസ്ത് 6-ന് പകൽ കണ്ടെത്തിയത്.

ചീമേനിയിൽ നിന്ന് പതിവായി കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യ ബസ്സിൽ യാത്ര ചെയ്യാറുള്ള പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത് ബസ്സ് കണ്ടക്ടറാണ്. ഈ കണ്ടക്ടർ യുവാവ് പയ്യന്നൂർ പെരുമ്പട്ട സ്വദേശിയാണ് .ബസ്സ് ഡ്രൈവർ ഇരിട്ടി സ്വദേശിയാണ്. ഇരുവരും ചേർന്നാണ് പെൺകുട്ടിയെ കൊവ്വൽപ്പള്ളിയിലെ പ്രവാസിയുടെ മുറിയിലെത്തിച്ചത്.

മുറിയിൽ പെൺകുട്ടിയെ കണ്ടക്ടർ ലൈംഗികമായി ഉപയോഗിക്കുമ്പോൾ, ഇരിട്ടി സ്വദേശിയായ ഡ്രൈവർ ഈ മുറി പുറത്ത് നിന്ന് താഴിട്ടുപൂട്ടി അലാമിപ്പള്ളിയിലെ മദ്യശാലയിൽ മദ്യം കഴിക്കാൻ പോയിരുന്നു.

വിവരം ലഭിച്ചതനുസരിച്ച് നാട്ടുകാരിൽ ചിലരും  കെട്ടിടമുടമയും ചേർന്ന് മുറി തുറന്നശേഷം കണ്ടക്ടറേയും ഡ്രൈവറേയും  മുറിയിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഈ മുറിയിൽ ഇതിന് മുമ്പും പല ഭാഗങ്ങളിൽ നിന്ന് പെൺകുട്ടികളെ പകൽ നേരങ്ങളിൽ എത്തിച്ചതായി ഇപ്പോൾ പരിസരത്തുള്ള വ്യാപാരികൾ പുറത്തുവിട്ടു.

LatestDaily

Read Previous

സ്വർണ്ണക്കടത്ത് മാഫിയകൾ രണ്ടര മാസത്തി മൂന്ന് പ്രവാസികളെ കൊലപ്പെടുത്തി

Read Next

പരപ്പയില്‍ നിന്ന് മോഷണം പോയ ബൈക്കുമായി 2 യുവാക്കള്‍ അറസ്റ്റില്‍