കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിലടി ഒതുക്കി

ബേക്കൽ: പെരിയ കല്യോട്ട് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നടന്ന കയ്യാങ്കളിക്കിടെ ഒരാൾക്ക് വെട്ടേറ്റ സംഭവം കോൺഗ്രസ് നേതൃത്വം ഇടപെട്ട് ഒത്തുതീർപ്പാക്കി. കഴിഞ്ഞ ദിവസമാണ്  കല്ല്യോട്ടെ കോൺഗ്രസ് പ്രവർത്തകരായ പരപ്പക്കെട്ടിലെ മഹേഷും ശ്രീകുമാർ എന്ന ബാവയും തമ്മിൽ കയ്യാങ്കളിയുണ്ടായത്.

പരപ്പക്കെട്ടിലെ മഹേഷാണ് ശ്രീകുമാറിനെ കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. വെട്ടേറ്റ് ചികിത്സയിലായിരുന്ന  ശ്രീകുമാറിനെ കോൺഗ്രസ് നേതാക്കൽ ആശുപത്രിയിൽ സന്ദർശിച്ച് സംഭവത്തിൽ പരാതി നൽകരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വധശ്രരരമത്തിന് കേസെടുക്കാവുന്ന സംഭവം പാർട്ടി ഇടപെട്ട് ഒതുക്കിത്തീർത്തത്. പെരിയ സഹകരണ ബാങ്ക് ജീവനക്കാരാണ് മഹേഷും ശ്രീകുമാറും.

ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തർക്കമാണ് പരസ്പരമുണ്ടായ കയ്യാങ്കളിയിലേക്കും കത്തിക്കുത്തിലേക്കും നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്  ബേക്കൽ പോലീസ് വ്യക്തമാക്കി. കല്യോട്ട് തമ്മിലടിച്ച കോൺഗ്രസ് പ്രവർത്തകരിൽ ഒരാൾ കൃപേഷ്-ശരത്്ലാൽ വധക്കേസ് പ്രതി പീതാംബരനെ ആക്രമിച്ച കേസിൽ പ്രതിയാണെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

വെസ്റ്റ് ഇൻഡീസ് താരം ലെൻഡൽ സിമ്മൻസ് വിരമിച്ചു

Read Next

അധ്യക്ഷയുടെ പിഎ പരിഗണനയിൽ എം. രാഘവൻ