പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച  പതിനേഴുകാരന്റെ പേരിൽ കേസ്സ്

കാഞ്ഞങ്ങാട്: പന്ത്രണ്ടുകാരി ആറാം തരം വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച പതിനേഴുകാരൻ വിദ്യാർത്ഥിയുടെ പേരിൽ ഹോസ്ദുർഗ് പോലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അജാനൂർ തീരദേശത്ത് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയുടെ വീട്ടിലാണ് പീഡനം നടന്നത്. പെൺകുട്ടി പഠിക്കുന്ന സ്കൂളിൽ കഴിഞ്ഞ ദിവസം നടത്തിയ കൗൺസിലിംഗിലാണ് പന്ത്രണ്ടുകാരി പീഡനവിവരം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മാതാവിന്റെ സഹോദരീ പുത്രനാണ് ഇപ്പോൾ പത്താംതരം കഴിഞ്ഞു നിൽക്കുന്ന പതിനേഴുകാരൻ.

ഇരയും പ്രതിയും പ്രായപൂർത്തിയാകാത്തവരായതിനാൽ, ബാലനീതി നിയമം കൂടി ഈ പോക്സോ കേസ്സിൽ ഉൾപ്പെടുത്തി. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ്സ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ മാതൃ സഹോദരീ പുത്രനായതിനാൽ ബന്ധം വെച്ച് പതിനേഴുകാരൻ പന്ത്രണ്ടുകാരിയുടെ വീട്ടിൽ വന്നു പോകുന്നതിനിടയിൽ വീട്ടുകാർ പോലും അറിയാതെ നടന്ന പീഡനം ഇക്കഴിഞ്ഞ ദിവസം സ്കൂൾ കൗൺസിലിംഗിലാണ് പെൺകുട്ടി പുറത്തു വിട്ടത്.

LatestDaily

Read Previous

സിഗ്സ് ടെക്ക് ചിട്ടിക്കമ്പനിക്കെതിരെ നാല് കേസുകൾ കൂടി

Read Next

കുമ്പള തട്ടിക്കൊണ്ടുപോകൽ: 17 പേർക്കെതിരെ കേസ്