ഷൈജു അന്തർ സംസ്ഥാന കുറ്റവാളി

ബേക്കൽ: പാലക്കുന്നിൽ മൊബൈൽ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഷൈജു 36,  അന്തർ സംസ്ഥാന കുറ്റവാളിയെന്ന്  പോലീസ് രേഖകൾ. കേരളാ പോലീസിന്റെ  ഡോസിയർ ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഷൈജുവിനെതിരെ  ബേക്കൽ പോലീസ്  സ്റ്റേഷനിൽ 8, കാസർകോട് പോലീസ് സ്റ്റേഷനിൽ  1 കർണ്ണാടകയിൽ 7 എന്നിങ്ങനെ  16 കേസുകളുണ്ട്.

2004-ൽ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ്  ഷൈജു ബേക്കൽ പോലീസിലെ മോഷണക്കേസിൽ പ്രതിയാകുന്നത്. തുടർന്ന് ഇദ്ദേഹം കർണ്ണാടകയിലെ 7 കേസുകളിൽ പ്രതിയായി. 2010-ൽ കാസർകോട് കൊറുവയൽ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലെ 3 പഞ്ചലോഹ വിഗ്രഹങ്ങളും വിഗ്രത്തിൽ ചാർത്തിയ 3 സ്വർണ്ണമാലകളും കവർന്ന കേസിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഷൈജുവിനെ ആറര വർഷം തടവിന് ശിക്ഷിച്ചു.

ഉദുമ ബാര അടുക്കത്ത് വയൽ ശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തിയ 2 പവൻ സ്വർണ്ണമാല കവർന്ന കേസിൽ ഹോസ്ദുർഗ് കോടതി ഷൈജുവിന് ഒരു വർഷം തടവ് ശിക്ഷയും 1000 രൂപ പിഴയും വിധിച്ചു. ഏരോൽകാവ് വൈഷ്ണവി ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിലും ശിക്ഷയനുഭവിച്ചിട്ടുണ്ട്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ 2018-ൽ കോട്ടിക്കുളത്ത് ഇഷാക്ക് എന്നയാളെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ഇഷാക്കിന്റെ സുഹൃത്തിന്റെ സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്ത സംഭവങ്ങളിൽ ഷൈജു പ്രതിയാണ്.

LatestDaily

Read Previous

ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വർണ്ണം കടത്തിയ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍

Read Next

മയക്കുമരുന്ന് കേസിൽ ചെർക്കള  സ്വദേശിയും  ദക്ഷിണാഫ്രിക്കൻ പൗരനും അറസ്റ്റിൽ