യുവാവിനെ വിളിച്ചു വരുത്തി മർദ്ദിച്ചു

കാഞ്ഞങ്ങാട്: ആറങ്ങാടി സ്വദേശിയെ പടന്നക്കാട്ടേയ്ക്ക് വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചെന്ന പരാതിയിൽ ഹൊസ്ദുർഗ്ഗ് പോലീസ് നാല് പേർക്കെതിരെ കേസെടുത്തു.  പെൺകുട്ടിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.

ആറങ്ങാടി വടക്കൻ ഹൗസിൽ  അബൂബക്കറിന്റെ മകൻ എം.ഫൈസലിന്റെ 31, പരാതിയിൽ പടന്നക്കാട്ടെ അലീമ, നവാസ്, റാഷിദ്, ഹാസിം  എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ജൂൺ 15 ന് രാത്രി 8 മണിക്കാണ് ഫൈസലിനെ ഒരു സംഘമാൾക്കാർ പടന്നക്കാട്ട് മർദ്ദിച്ചത്.

അലീമയുടെ മകളുടെ നഗ്ന ഫോട്ടോ കേസിലെ രണ്ടാം പ്രതിയായ നവാസിന്റെ ഭാര്യയ്ക്ക് അയച്ച വിരോധത്തിൽ നവാസ്, റാഷിദ്, ഹാസിം എന്നിവർ ചേർന്ന് പടന്നക്കാട്ടേയ്ക്ക് വിളിച്ചുവരുത്തി കാൽ തല്ലിയൊടിച്ചുവെന്നാണ് ഫൈസലിന്റെ പരാതി.

LatestDaily

Read Previous

പോലീസ്സിനെ ആക്രമിച്ച വാറന്റ് പ്രതി റിമാന്റിൽ

Read Next

ചിരി പദ്ധതി മൂന്നാം വർഷത്തിലേക്ക്