അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

കാസർകോട്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർകോട്- കാഞ്ഞങ്ങാട് സംസ്‌ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്താണ് അപകട കുഴിയുള്ളത്.

വർഷം തോറും ഈ കുഴി രൂപപ്പെട്ട് വെള്ളം നിറയും. അപകടവും ഉണ്ടാകും. താൽക്കാലിക ആശ്വാസത്തിനായി ലക്ഷങ്ങൾ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തുമെങ്കിലും പിന്നീട് ദിവസങ്ങൾക്കുള്ളിൽ ഇതു പഴയപടിയാകും. ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ വലിയ ചരക്കു വാഹനങ്ങൾ ഉൾപ്പടെ ഇതുവഴിയാണ് പോകുന്നത്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും കാറുകൾക്കുമാണ് ഇതിലൂടെ യാത്ര ഏറെ പ്രയാസമാകുന്നത്.

വാഹനത്തിന്റെ അടിഭാഗം മണ്ണിൽ ഉരസുന്നതും ചെറിയ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് ഈ കുഴി അറിയാത്തതിനാൽ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്. കുഴിയിൽ വീണ് യന്ത്രഭാഗങ്ങൾ  കേടാവുന്നതും പതിവാണ്.

LatestDaily

Read Previous

പതിനെട്ടുകാരിയെ ബന്ധുവീട്ടിൽ നിന്നും കാണാതായി

Read Next

അമ്മയെ വെട്ടിപ്പരിക്കേൽപിച്ച മകനെതിരെ കേസ്