ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: യുവഭർതൃമതിയുടെയും , ഭർതൃസഹോദരീപുത്രന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നാട്ടിലും, ഗൾഫ് നാടുകളിലും വ്യാപകമായി പ്രചരിപ്പിച്ച കേസ്സിൽ സൂത്രധാരൻ കുട്ടിക്കുറ്റവാളിയെ പോലീസ് തിരിച്ചറിഞ്ഞു. അജാനൂർ തെക്കേപ്പുറം സ്വദേശിനി മെഹ്റുന്നീസ പരാതിക്കാരിയായ കേസ്സിൽ സൈബർ സെൽ മൂന്നുമാസക്കാലം നടത്തിയ അന്വേഷണത്തിൽ പത്താംതരം വിദ്യാർത്ഥിയായ കുട്ടിക്കുറ്റവാളിയാണ് മെഹ്്റുന്നീസയുടെയും ഭർതൃസഹോദരീപുത്രന്റെയും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചതെന്ന് കേസ്സന്വേഷണം സംഘം ഉറപ്പാക്കി.
മെഹ്്റുന്നീസയുടെ വിദ്യാർത്ഥിനിയായ മകളുടെ സഹപാഠിയായിരുന്ന പത്താംതരക്കാരൻ വിദ്യാർത്ഥി മെഹ്്റുന്നീസയുടെ വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. പലപ്പോഴായി വീട്ടിലെത്താറുള്ള കുട്ടിക്കുറ്റവാളി യുവഭർതൃമതിയുടെ ഫോണിൽ നിന്ന് ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തുകയും, ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പി ക്കുകയും , മെഹ്്റുന്നീസയ്ക്ക് മാനഹാനി വരുത്തുകയും ചെയ്തുവെന്ന പരാതിയിൽ ഹോസ്ദുർഗ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിലാണ് ഇപ്പോൾ കുട്ടിക്കുറ്റവാളിയുടെ പങ്ക് പുറത്തു വന്നത്. ഇപ്പോൾ പ്ലസ് വണ്ണിന് പഠിക്കുന്ന കുട്ടിക്കുറ്റവാളിക്കെതിരെ ജുവനൈൽ കോടതിയിൽ കുറ്റപത്രം നൽകും.