വിയറ്റ്നാമിലെ സ്വർഗ്ഗക്കനി മടിക്കൈയിലും

മടിക്കൈ: വിയറ്റ്നാമിൽ മാത്രം കണ്ടുവരുന്ന ഗാക് ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്ത് വിജയിച്ചിരിക്കുകയാണ് മുൻ പ്രവാസി കൂടിയായ മടിക്കൈ കോട്ടക്കുന്നിലെ മജീദ്. കേരളത്തിൽ ഇപ്പോൾ ഒന്ന് രണ്ടിടങ്ങളിൽ മാത്രമെ ഈ ചെടിയുള്ളു.  പരീക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തിയ ഗാക്ക്  ഇപ്പോൾ നിറയെ കായ്ച്ച് നിൽക്കുകയാണ്  .റംബുട്ടാന്‍, ഡ്രാഗൺ ഫ്രൂട്ട് തുടങ്ങിയ വിദേശ പഴങ്ങളുടെ കൂട്ടത്തിൽപ്പെട്ടതാണ് ഗാക് ഫ്രൂട്ട്.  വള്ളിയായി പടര്‍ന്നു  വളരുന്ന ചെടിയിലെ ഒരു പഴത്തിന് 900 ഗ്രം മുതൽ ഒന്നരക്കിലോ വരെ തൂക്കമുണ്ടാവും. 

മടിക്കൈ സ്വദേശിയായ മജീദ് ഒരു വര്‍ഷം മുന്‍പ് അങ്കമാലിയിൽ നിന്നും ഗാക്കിൻ്റെ വിത്ത് വാങ്ങി മുളപ്പിച്ചാണ് ചെടിയുണ്ടാക്കിയത്. 6 മാസത്തിനുള്ളിൽ പൂക്കും. ആൺ പൂവും, പെൺപൂവുമുള്ള ചെടിയിൽ കൃത്യമായി പരാഗണം നടന്നില്ലെങ്കിൽ കായ്ഫലം കുറയും. പഴുത്തു തുടങ്ങിയ മജീദിന്റെ ഗാക്ക് നാട്ടുകാർക്കും സുഹൃത്തുക്കൾക്കും കൗതുക കാഴ്ചയാണിപ്പോൾ

പഴം കായ്ക്കുമ്പോൾ പച്ച നിറവും മൂപ്പെത്തുന്നതോടെ മഞ്ഞയും പഴുക്കുമ്പോൾ ചുവപ്പ് നിറവുമാകും. പഴത്തിനകത്ത് വിത്തിനോട് ചേർന്ന് ചുവപ്പ് നിറത്തിൽ കാണുന്ന ഭാഗവും പൾപ്പുമാണ് ഭക്ഷ്യയോഗ്യം. ഇത് ജ്യൂസായും ഭക്ഷണത്തോടൊപ്പവും കഴിക്കാം. ഗാകിന് ഔഷധഗുണവുമേറെ. പച്ച കായും ഇലയും കൊണ്ട് കറിയുണ്ടാക്കുകയും  ചെയ്യാം.

LatestDaily

Read Previous

ചെർക്കള കർഷക ക്ഷേമ സൊസൈറ്റിയിൽ നിന്നും മൂന്ന് ലക്ഷം കവർന്നത് കുട്ടി മോഷ്ടാവ്

Read Next

ജില്ലാ ആശുപത്രി ഒ.പി വിവരങ്ങള്‍ ഇനി വിരല്‍ തുമ്പില്‍