പ്രകൃതിവിരുദ്ധ പീഡനം: പടന്നക്കാട്ടെ ഖത്തീബ് അറസ്റ്റിൽ

ആദൂർ: ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മദ്രസ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസാധ്യാപകനെ പടന്നക്കാട്  ജുമുഅ പള്ളിയിൽ  നിന്ന് ആദൂർ എസ്ഐ, ഇ. രത്നാകരനും സംഘവും പിടികൂടി. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മദ്രസ്സയിൽ പഠിതാവുമായ 13 കാരൻ കുട്ടിയെയാണ് മദ്രസ്സാധ്യാപകനായ സുബൈർ ദാരിമി 50, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.

2022 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. റംസാൻ വ്രതത്തിന്റെ 27-ാം ദിവസത്തിൽ മദ്രസ്സാധ്യാപകൻ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നത് അതുവഴി വന്ന ആരോ യാദൃശ്ചികമായി നേരിൽക്കണ്ടതോടെയാണ് സംഭവം പുറത്തായത്.

അധ്യാപകന്റെ ഭീഷണി ഭയന്ന് കുട്ടി വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല. സംഭവം വിവാദമായതോടെയാണ് ആദൂർ പോലീസ് അധ്യാപകനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തത്. സംഭവത്തിന് പിന്നാലെ ആദൂരിൽ നിന്നും മുങ്ങി പടന്നക്കാട് പള്ളിയിൽ ഖത്തീബായി ജോലി ചെയ്തുവരികയായിരുന്ന  സുബൈർ ദാരിമിയെ ഇന്നലെ സന്ധ്യയ്ക്കാണ് ആദൂർ എസ്ഐയും സംഘവും പടന്നക്കാട് പള്ളിയിൽ നിന്ന് വിളിച്ചിറക്കി കസ്റ്റഡിയിലെടുത്തത്. ൈവദ്യപരിശോധനയ്ക്കും ലൈംഗികശേഷി പരിശോധനയ്ക്കും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു.

LatestDaily

Read Previous

ഫ്രൈഡേ കൾച്ചറൽ സെന്ററിന് ദേശീയപാത നൽകിയ 10 ലക്ഷം പ്രസിഡണ്ട് സ്വന്തമാക്കി

Read Next

മെട്രോ അനുസ്മരണ സംഗമത്തിൽ മണ്ഡലം ലീഗ് നേതാക്കളെ അവഗണിച്ചതിലും പ്രതിഷേധം