ചന്തേര മാടക്കാൽ പീഡനക്കേസ്സിൽ 8 സാക്ഷികളെ വിസ്തരിച്ചു

കാഞ്ഞങ്ങാട് : ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ മാടക്കാലിൽ എട്ടുവയസ്സുകാരിയെ മാവിൻ മുകളിൽ നിന്നിറക്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പോക്സോ ചുമത്തിയ േകസ്സിൽ എട്ടു സാക്ഷികളെ ഹോസ്ദുർഗ്ഗ് പോക്സോ കോടതിയിൽ കഴിഞ്ഞ അഞ്ച് ദിവസമായി വിസ്തരിച്ചു. 2021 ജനുവരി 13നും അതിന് മുമ്പുള്ള രണ്ട് ദിവസങ്ങളിലും ഈ കേസിലെ പ്രതി, പ്രദീപന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ പെൺകുട്ടിയെ പ്രതി മാവിൻ മുകളിൽ നിന്ന് താഴെയിറക്കാൻ സഹായിച്ച പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നതിന് ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലാണ് തുടർച്ചയായി കഴിഞ്ഞ നാലു ദിവസമായി പോക്സോ കോടതിയിൽ വിചാരണ നടന്നുവരുന്നത്.

അതിജീവിതയായ പെൺകുട്ടിയേയും, മാതാവിനേയും ഇന്നലെ കോടതി വിസ്തരിച്ചു.  പ്രതി പ്രദീപൻ മൂന്നുദിവസവും തന്നെ മാവിൻ മുകളിൽ നിന്ന് ദേഹത്ത് പിടിച്ച് താഴെയിറക്കിയെന്നും, പെൺകുട്ടി കോടതി മുമ്പാകെ മൊഴി നൽകി. ജനുവരി 10 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പെൺകുട്ടിയെ പ്രതി മാവിൽ നിന്നിറക്കിയ ശേഷം രഹസ്യ ഭാഗത്ത് തൊട്ടുവെന്നാണ് കേസ്സ്. സംഭവം നടന്നത് മൂന്ന് ദിവസവും വൈകുന്നേരങ്ങളിലാണ്. കേസിൽ ജില്ലാ ആശുപത്രിയിൽ അതിജീവിതയെ പരിശോധിച്ച ഗർഭാശയ രോഗ വിദഗ്ധയേയും കുറ്റപത്രം സമർപ്പിച്ച ചന്തേര ഇൻസ്പെക്ടർ കെ.പി. നാരായണനേയും കോടതി വിസ്തരിച്ചു.

സംഭവം നടന്ന ശേഷം  മൂന്നാം ദിവസം മാതാവ് കുളിപ്പിക്കുമ്പോഴാണ് പ്രതി തന്റെ രഹസ്യഭാഗത്തും മറ്റും തൊട്ടുവെന്ന കാര്യം അതിജീവിത മാതാവിനോട് പറഞ്ഞതെന്നാണ് മാതാവ് കോടതിയിൽ നൽകിയ മൊഴി. മാതാവ് സംഭവം അവരുടെ സഹോദരിയോട് പറഞ്ഞു. 14-ന് മാതാവ് വിദേശത്തുള്ള ഭർത്താവിനെ വിവരമറിയിച്ചു. 15-ന് പ്രതിക്കെതിരെ ചന്തേര പോലീസിൽ പരാതി നൽകി. പോലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ റജിസ്റ്റർ ചെയ്തു. അന്നുതന്നെ മജിസ്ത്രേട്ടിന് മുന്നിൽ ഹാജരാക്കി അതിജീവിതയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയ ശേഷം പ്രതി പ്രദീപനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

കേസ് കോടതിയിലെത്തിയപ്പോൾ, മൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് അതിജീവിതയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന കുറ്റം അവിശ്വസനീയമാണെന്നും, കേസ്സ് നില നിൽക്കില്ലെന്നും വാദിച്ച് പ്രതിയുടെ അഭിഭാഷകൻ ബി.ഏ. ആളൂർ നേരത്തെ കോടതിയിൽ വിടുതൽ ഹരജി ഫയൽ ചെയ്തുവെങ്കിലും, ഇൗ ഹരജി പോക്സോ കോടതി തള്ളിക്കളഞ്ഞതിനാൽ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ്സ് പോക്സോ കോടതിയിൽ വിചാരണ നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. മെയ് 9-ന് തുടർച്ചയായി പോക്സോ കോടതിയിൽ നടന്നുവരുന്ന വിചാരണ ഇന്നും തുടർന്നു.

പ്രതി ഭാഗത്തിന് വേണ്ടി പ്രമുഖ അഭിഭാഷകൻ ബി.ഏ. ആളൂർ ഹാജരായി. സംഭവം നടന്ന 2021 ജനുവരി 13-ന് ശേഷം മാടക്കാലിലുള്ള പ്രതി പ്രദീപന്റെ വീട് എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. ഇൗ സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സ് ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ കാത്തു കഴിയുന്നുണ്ട്. അതിജീവിതയെ പ്രതി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും, അങ്ങനെ ഉപദ്രവിച്ചതായി അതിജീവിത ആരോടും പറഞ്ഞിട്ടില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. അടച്ചിട്ട പോക്സോ കോടതി മുറിയിൽ വിചാരണ ഇന്നും തുടരുകയാണ്.

LatestDaily

Read Previous

യാത്രക്കാരനെ ആക്രമിച്ച ബസ്സ് ജീവനക്കാരനെതിരെ കേസ്

Read Next

ചിത്താരിയിൽ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു, 3 പേർക്ക് ഗുരുതരം