നീലേശ്വരം : സിപിഎം മടിക്കൈ ഉമിച്ചി ബ്രാഞ്ച് യോഗത്തിൽ ഇന്നലെ അംഗങ്ങളും എൽസിയംഗമായ ബാങ്ക് കളക്ഷൻ ഏജന്റും തമ്മിൽ കടുത്ത വാക്കേറ്റം. എൽസി യോഗത്തിൽ ഒരാഴ്ച മുമ്പുണ്ടായ കസേരയേറിനെയും വാക്കേറ്റത്തെയും തുടർന്ന് ഇറങ്ങിപ്പോയ തേപ്പുതൊഴിലാളിക്ക് ” തന്തയില്ലെന്ന്” മറ്റൊരു എൽസിയംഗമായ ബാങ്ക് കളക്ഷൻ ഏജന്റിന്റെ പരാമർശമാണ് ഇന്നലെ ചേർന്ന പാർട്ടി ഉമിച്ചി ബ്രാഞ്ചിൽ അംഗങ്ങളെ പ്രകോപിതരാക്കിയത്.
എൽ.സി. സംസ്ക്കാരം ഇൗ ബ്രാഞ്ചിൽ വേണ്ടെന്ന് ഉമിച്ചി ബ്രാഞ്ച് യോഗത്തിൽ സംബന്ധിച്ച ഭൂരിഭാഗം ബ്രാഞ്ച് അംഗങ്ങളും ഒരേ സ്വരത്തിൽ തുറന്നു പറഞ്ഞു. ഇേത തുടർന്ന് വാക്കേറ്റവും നടന്നു. സഭ്യമായ രീതിയിൽ സംസാരിക്കണമെന്ന് പാർട്ടി അംഗങ്ങൾ ഏക സ്വരത്തിൽ എൽസി അംഗമായ കാഞ്ഞിരപ്പൊയിൽ കളക്ഷൻ ഏജന്റിനോട് പറയുകയും, തന്തയില്ലെന്ന പരാമർശത്തെച്ചൊല്ലി പിന്നീട് വാക്കേറ്റവും നടന്നു.